play-sharp-fill
മുഖ്യമന്ത്രിയെ വിമർശിച്ചു കൊണ്ടുള്ള വാർത്ത പാർട്ടി പത്രത്തിൽ: നേതൃത്വംഗൗരവത്തിൽ: അൻവർ അനുകൂലികളെ കണ്ടെത്താൻ പരിശോധന

മുഖ്യമന്ത്രിയെ വിമർശിച്ചു കൊണ്ടുള്ള വാർത്ത പാർട്ടി പത്രത്തിൽ: നേതൃത്വംഗൗരവത്തിൽ: അൻവർ അനുകൂലികളെ കണ്ടെത്താൻ പരിശോധന

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെയും സിപി എം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെയും അന്ത്യ ശാസനം തള്ളി കഴിഞ്ഞ 26ന് പി.വി.അൻവർ നടത്തിയ വാർത്താസമ്മേളനം പാർട്ടി മുഖപത്രമായ ‘ദേശാഭിമാനി’യുടെ ഒന്നാം പേജിൽ അച്ചടിച്ചത് സിപിഎം പരിശോധിക്കും.

അൻവർ പരസ്യ പ്രസ്‌താവനകളിൽനിന്ന് പി ന്തിരിയണമെന്ന് സംസ്‌ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു.

പാർട്ടി തീരുമാനം അംഗീക രിക്കുന്നതായി അൻവർ പ്രഖ്യാപിച്ചെങ്കിലും നാലാം ദിവസം അദ്ദേഹം അതു ലംഘിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലമ്പൂരിൽ വിളിച്ചു ചേർത്ത ആ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയെ അൻവർ നേരിട്ട് ആദ്യമായി വിമർശിക്കുന്നത്. ഇതിൽ ‘മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം’ എന്ന ആവശ്യം ഉൾപ്പെടെ ദേശാഭിമാനിയുടെ ഒന്നാം പേജിൽ അച്ചടിച്ചു വന്നു.

അൻവറിനെതിരെ എം.വി.ഗോവിന്ദന്റെയും എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണന്റെയും പ്രതികരണത്തിനും ഒപ്പമാണ് അൻവർ പറഞ്ഞതും വന്നത്.

3 പേരുടെയും ചിത്രങ്ങളും വാർത്തയ്ക്കൊപ്പമുണ്ടായി. പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ അൻവറിനുണ്ടെന്ന പ്രതീതി നിലനിൽക്കുമ്പോൾ ഇതു സംഭവിച്ചത് നേതൃത്വം ഗൗരവമായെടുക്കുന്നു.

‘ദേശാഭിമാനിയുടെ ചുമതലയിൽ 2 സെക്രട്ടേറിയറ്റ് അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പാർ ട്ടിക്കും സർക്കാരിനും എതിരായ നീക്കങ്ങൾ പാർട്ടി മുഖപത്രത്തിൽ വേണോ എന്ന കാര്യം രാഷ്ട്രീയ നേതൃത്വം ആലോചിച്ചു തീരുമാനിക്കുന്ന രീതിയാണ് സിപിഎമ്മിലുള്ളത്.