play-sharp-fill
മുകേഷിൻ്റെ രാജിക്കുമുൻപേ അറസ്റ്റുണ്ടാകുമെന്ന് സൂചന; രാഷ്ട്രീയ, കലാജീവിതങ്ങള്‍ക്ക് ഫുള്‍സ്റ്റോപ്പ് വീഴുമോ? കൈവിട്ട മട്ടില്‍ സിപിഎം

മുകേഷിൻ്റെ രാജിക്കുമുൻപേ അറസ്റ്റുണ്ടാകുമെന്ന് സൂചന; രാഷ്ട്രീയ, കലാജീവിതങ്ങള്‍ക്ക് ഫുള്‍സ്റ്റോപ്പ് വീഴുമോ? കൈവിട്ട മട്ടില്‍ സിപിഎം

 

തിരുവനന്തപുരം: നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതോടെ മുകേഷ് എംഎല്‍എയുടെ രാഷ്ട്രീയ, സിനിമാ ജീവിതത്തിന് ഫുള്‍സ്റ്റോപ്പ് വീഴുകയാണോ?.

മുകേഷിന്റെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐ ഇതിനകം തന്നെ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. മുകേഷ് സ്ഥാനം രാജിവയ്ക്കണമെന്ന് കെ അജിത ആവശ്യപ്പെട്ടു. സിപിഐ നേതാവ് ആനിരാജയും മുകേഷിനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു. എഴുത്തുകാരി സാറാ ജോസഫിന്റെ നേതൃത്വത്തില്‍ 100 സ്ത്രീപക്ഷചിന്തകർ ഒപ്പിട്ട് പ്രസ്താവനയിറക്കിയിറക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതോടൊ സിപിഎമ്മും മുകേഷിന് എതിരായ നിലപാട് ശക്തമാക്കുകയായിരുന്നു. ആരോപണങ്ങങ്ങള്‍ ഉയർന്ന ആദ്യഘട്ടത്തില്‍ രാജിവയ്‌ക്കേണ്ടെന്നായിരുന്നു സിപിഎം നിലപാട്.


സിപിഎമ്മിനുള്ളില്‍ നിന്നും മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്. പീഡന ആരോപണം ഉയർന്നപ്പോള്‍ തന്നെ സിനിമാ നയരൂപീകരണസമിതിയില്‍ നിന്ന് മാറിനില്‍ക്കേണ്ടിവരുമെന്ന് പാർട്ടി മുകേഷിന് വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നു. അതിനുപിന്നാലെ കേസെടുക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ, കേസെടുത്താല്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടിവരുമെന്നും സൂചനകള്‍ നല്‍കിയിരുന്നു. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത് എതിനാല്‍ അറസ്റ്റ് ഉണ്ടായേക്കും. എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്ന കാര്യത്തില്‍ സിപിഎം തീരുമാനം ഇന്ന് ഉച്ചയ്ക്കുശേഷം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അതിനുമുമ്ബ് അറസ്റ്റ് ഉണ്ടായേക്കുമോ എന്ന് ആശങ്കയുമുണ്ട്. അതിനിടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുകേഷ് പ്രതികരിക്കുമെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. നിയമ വിദഗ്‌ധരുമായി ആലോചിച്ചശേഷം പ്രതികരിക്കുന്ന കാര്യം മുകേഷ് സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുകേഷിനെ സഹായിക്കുന്ന തരത്തിലോ ന്യായീകരിക്കുന്ന തരത്തിലോ ഒരു ഇടപെടലും ഉണ്ടാവരുതെന്ന് പാർട്ടി നേതൃത്വം നിലപാടെടുത്തിരുന്നു. പ്രത്യേകിച്ചും ബിജെപിയും യുഡിഎഫും മുകേഷിനെതിരെ ശക്തമായി രംഗത്തുവന്നസ്ഥിതിക്ക്. നടിയുടെ വെളിപ്പെടുത്തല്‍ വരുന്നതിനുമുമ്ബുതന്നെ മുകേഷിനെതിരെ സിപിഎമ്മില്‍ അമർഷം ശക്തമായിരുന്നു. ജനപ്രതിനിധി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം തീരെ മോശമാണെന്നതായിരുന്നു പ്രധാന വിമർശനം. മുകേഷ് സിപിഎം അംഗമല്ല.അതിനാല്‍ ആ നിലയില്‍ പാർട്ടിക്ക് തിരുത്താനും കഴിഞ്ഞിരുന്നില്ല. 2016ലെ തിരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രനായി മത്സരിച്ച്‌ വിജയിച്ചാണ് മുകേഷ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്. തുടർന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചു. എന്നാല്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എംകെ പ്രേമചന്ദ്രനെതിരെ മത്സരിച്ചെങ്കിലും വൻ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുകയായിരുന്നു.

എംകെ പ്രേമചന്ദ്രനെതിരെ ഒരുനിലയിലും യോജിച്ച സ്ഥാനാർത്ഥിയല്ല മുകേഷ് എന്ന് സ്ഥാനാർത്ഥി പ്രഖ്യാപനവേയില്‍തന്നെ വിമർശനമുയർന്നിരുന്നു. എന്നാല്‍ ഇത് കാര്യമാക്കാതെ ഇടതുനേതൃത്വം മുകേഷിനെ മാറ്റാൻ തയ്യാറായില്ല. ഫലംവന്നപ്പോള്‍ വൻ ഭൂരിപക്ഷത്തില്‍ പ്രേമചന്ദ്രൻ വിജയിക്കുകയായിരുന്നു. മുകേഷിനെതിരെയുള്ള വികാരം ഭൂരിപക്ഷം കൂട്ടാൻ ഇടയാക്കി എന്ന് പാർട്ടി കേന്ദ്രങ്ങളില്‍ നിന്നുപോലും വിമർശനമുയർന്നിരുന്നു.

മുകേഷിന്റെ മുൻഭാര്യ സരിതയുടെ അഭിമുഖത്തില്‍ ഗർഭിണിയായിരിക്കുന്ന വേളയില്‍പ്പോലും അദ്ദേഹത്തില്‍ നിന്ന് ഏല്‍ക്കേണ്ടിവന്നിരുന്ന ക്രൂരപീഡനങ്ങളെക്കുറിച്ച്‌ തുറന്നുപറഞ്ഞിരുന്നു. പീഡനങ്ങള്‍ എല്ലാം അവർ എണ്ണിയെണ്ണിപറഞ്ഞിരുന്നു. മുകേഷിന്റെ അച്ഛൻ ഒ മാധവൻ പറഞ്ഞതുകൊണ്ടാണ് പൊലീസില്‍ പരാതിപ്പെടാതിരുന്നതെന്നും സരിത പറയുന്നുണ്ട്. ഇതും സോഷ്യല്‍ മീഡിയയില്‍ മുകേഷിനെതിരെ എതിരാളികള്‍ ആയുധമാക്കുന്നുണ്ട്.