മുറിച്ച മുടി ഉപയോഗിച്ച് കടലിലെ എണ്ണ നീക്കം ചെയ്യാമെന്ന് കണ്ടെത്തൽ: മുടിവെട്ട് കടയിലെ മുടി ഇനി കടലിലെ തടയണ

Spread the love

കൊച്ചി: മുടിവെട്ടുകടയില്‍ മൂലയില്‍തള്ളുന്ന ചാക്കുകണക്കിന് തലമുടിയുണ്ടെങ്കില്‍ കടലിലെ എണ്ണപ്പാട അപ്രത്യക്ഷമാക്കാം
!തലമുടികൊണ്ട് നിർമ്മിക്കുന്ന ചെറുമാറ്റുകള്‍ക്കും ബൂമുകള്‍ക്കും ( കടലില്‍ എണ്ണ പടരാതിരിക്കാൻ ഉപയോഗിക്കുന്ന തടയണകള്‍) അതിവേഗം വെള്ളത്തിലെ എണ്ണ ഊറ്റിയെടുക്കാനാകും.

തലമുടി അതിന്റെ ഭാരത്തിന്റെ അഞ്ചിരട്ടി എണ്ണ ആഗീരണം ചെയ്യും. എണ്ണ പടർന്നയിടത്ത് ഇവയിട്ട് ഉയർത്തിയെടുത്താല്‍ മതി.
സാൻഫ്രാൻസിസ്‌കോയിലെ ലിസ ഗൗട്ടിയറും പങ്കാളി പാട്രിക്കും പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് 1998ല്‍ രൂപീകരിച്ച മാറ്റർ ഒഫ് ട്രസ്റ്റാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍.

അമേരിക്കയിലെ 10 ലക്ഷം മുടിവെട്ടുകടകളെ ആശ്രയിച്ചാണ് മാറ്റർ ഒഫ് ട്രസ്റ്റ് ദൗത്യം തുടങ്ങിയത്. ഇന്ന് ലോക വ്യാപകമായി സംഭരിക്കുന്ന മുടികൊണ്ട് മെത്തകള്‍ നി‌ർമ്മിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാർബ‌ർക്ക്
തോന്നിയ ബുദ്ധി
രോമങ്ങള്‍ ധാരാളമുള്ള നീർനായ എണ്ണപ്പാടയില്‍ നിന്ന് അനായാസം രക്ഷപ്പെടുന്നത് അലബാമയിലെ മുടിവെട്ടുകാരനായ ഫിലിപ്പ് മക്കോറിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം ലിസയോടും പാട്രിക്കിനോടും പങ്കുവച്ചതാണ് മുടിമെത്തയുടെ പിറവിക്ക് വഴിവച്ചത്. സ്വിമ്മിംഗ് പൂളില്‍ എണ്ണയൊഴിച്ചായിരുന്നു പരീക്ഷണം.

കേരളത്തില്‍ വെട്ടുന്നത്
900 ടണ്‍ മുടി
സംസ്ഥാനത്ത് 30,000ത്തിലേറെ ബാർബർ ഷോപ്പുകളുണ്ട്. പ്രതിവർഷം ഉണ്ടാകുന്നത് 900 ടണ്‍ മനുഷ്യമുടിമാലിന്യം. സൗന്ദര്യവർദ്ധക, ഫാഷൻ മേഖലകളില്‍ ഹെയർ എക്സ്റ്റൻഷൻ, വിഗുകള്‍, കൃത്രിമ കണ്‍പീലികള്‍, മീശ, താടി തുടങ്ങിയവയ്ക്ക് മുടി ഉപയോഗിക്കുന്നുന്നുണ്ട്. മണ്ണില്‍ വിഘടിച്ചു ചേരാൻ രണ്ടുവർഷം വരെ എടുക്കും.

അരക്കിലോ മുടിയിലേക്ക്
അഞ്ചര ലിറ്റർ എണ്ണ
ഒരടി നീളവും വീതിയുമുള്ള മുടിമെത്തകളാണ് നിർമ്മിക്കുന്നത് .ഒരിഞ്ച് കനമുള്ള മെത്ത നിർമ്മിക്കാൻ 500 ഗ്രാം തലമുടി മതി. ഇതിന് ശരാശരി 5.6 ലിറ്റർ എണ്ണ ആഗിരണം ചെയ്യാനാകും.
മുടി പ്രത്യേക അളവിലും കനത്തിലും നിരത്തും. നിരവധി സൂചികള്‍ ഉയർന്നു താഴുന്ന മെഷിനിലേക്ക് കടത്തിവിടും. മറുഭാഗത്തേയ്ക്ക് എത്തുമ്ബോള്‍ ഇവ കമ്ബളിപ്പുതപ്പുപോലെ ആകും