മോന്‍സന്റെ പുരാവസ്തു തട്ടിപ്പ്: മുഖ്യ ആസൂത്രകന്‍ ഐജി ലക്ഷ്‌മണനെന്ന് ക്രൈം ബ്രാഞ്ച്; ഐജിക്കെതിരെ ഗൂഢാലോചന കുറ്റം കൂടി ചുമത്തി

Spread the love

സ്വന്തം ലേഖിക

കൊച്ചി: മോൻസൻ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ഐ ജി ലക്ഷ്മണൻ എന്ന് ക്രൈം ബ്രാഞ്ച്.

ഐ ജിക്കെതിരെ ഗൂഢാലോചന കുറ്റം കൂടി ചുമത്തിയെന്ന്, ഇടക്കാല ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയില്‍ അനുബന്ധമായി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണത്തില്‍ സുപ്രധാന തെളിവുകള്‍ കിട്ടിയെന്ന് വ്യക്തമാക്കുന്ന ക്രൈം ബ്രാഞ്ച്, ഐ ജി അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തുന്നു. അറസ്റ്റ് ഭയന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്ന് സംശയമുണ്ട്.

ഐജിയുടെ ആയുര്‍വേദ ചികിത്സയിലും മെഡിക്കല്‍ രേഖയിലും സംശയങ്ങളുണ്ട്. തിരുവനന്തപുരത്ത് മികച്ച ആയുര്‍വേദ ആശുപത്രി ഉണ്ടായിരിക്കെ, ഐജി ചികിത്സ തേടി വെള്ളായണിയിലെ ഡിസ്‌പെൻസറിയിലാണ് പോയത്.

ഐപിഎസ് പദവി ദുരുപയോഗം ചെയ്ത് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയെന്ന് സംശയിക്കുന്നുവെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.