
മോന്‍സന്‍ മാവുങ്കല്‍ 25 ലക്ഷം രൂപ തട്ടിച്ചെന്ന കേസ്; പരാതിക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും
സ്വന്തം ലേഖിക
കൊച്ചി: മോൻസൻ മാവുങ്കല്‍ 25 ലക്ഷം രൂപ തട്ടിച്ചെന്ന കേസില്‍ പരാതിക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും.
കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരനേയും , ഐ ജി ജി ലക്ഷ്മണിനേയും മുൻ ഡിഐജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിട്ടുണ്ട്. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാൻ ഡൽഹിയിലെ തടസങ്ങള്‍ നീക്കാൻ കെ.സുധാകരൻ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോൻസണ്‍ വഞ്ചിച്ചുവെന്നും കെ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ നാളെ വിയ്യൂര്‍ ജയിലില്‍ എത്തി മോൻസണെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. 23ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് കെ.സുധാകരന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
മോൻസണ്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്സോ കേസ് അന്വേഷിച്ച ഡിവൈഎസ്പി വൈ.ആര്‍.റസ്റ്റമാണ് സാമ്പത്തിക തട്ടിപ്പും അന്വേഷിക്കുന്നത്. പതിനേഴുകാരിയെ മോൻസണ്‍ പീഡിപ്പിച്ചപ്പോള്‍ മോൻസണിന്റെ വീട്ടില്‍ സുധാകരൻ ഉണ്ടായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദൻ ആരോപിച്ചിരുന്നു.