
മോന്‍സൺ മാവുങ്കല്‍ തട്ടിപ്പിന് ഉപയോഗിച്ച വ്യാജ ബാങ്ക് രേഖകള്‍ പുറത്ത്; ബാങ്ക് ഇടപാടുകളുടെ രേഖകളും ക്രൈം ബ്രാഞ്ചിനു ലഭിച്ചു
കൊച്ചി: പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ സാന്നത്തിക തട്ടിപ്പ് നടത്തിയ മോന്‍സൺ മാവുങ്കല്‍ തട്ടിപ്പിന് ഉപയോഗിച്ച വ്യാജ ബാങ്ക് രേഖകള്‍ പുറത്ത്.
ലണ്ടനില്‍ നിന്ന് പണം എത്തി എന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താനായി കൃത്രിമമായി നിര്‍മ്മിച്ച വ്യാജ രേഖകളാണ് പുറത്ത് വന്നത്. ബാങ്ക് ഇടപാടുകളുടെ രേഖകളും ക്രൈം ബ്രാഞ്ചിനു ലഭിച്ചു.
നൂറ്റാണ്ടുകള്‍ പഴക്കമുളള പുരാവസ്തുക്കളുടെ വില്‍പ്പനക്കാരന്‍ എന്ന് അവകാശപ്പെട്ടിരുന്ന മോന്‍സൺ മാവുങ്കല്‍ നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തു വന്നത്. യുഎഇ രാജകുടുംബാംഗങ്ങള്‍ അടക്കമുളളവരുമായി പുരാവസ്തു ഇടപാടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രൂണൈ സുല്‍ത്താനുമായും യുഇഎ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വില്‍പ്പന നടത്തിയെന്നും ഇടപാടില്‍ രണ്ട് ലക്ഷത്തി അറുപതിനായിരം കോടി കിട്ടിയെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. എച്ച് എസ് ബി സി ബാങ്കില്‍ നിന്ന് പണം വിട്ടുകിട്ടാന്‍ ചില തടസങ്ങളുണ്ടെന്നും അതിനാല്‍ താല്‍ക്കാലിക ആവശ്യത്തിനെന്നും പറഞ്ഞാണ് ഇയാള്‍ പലരില്‍ നിന്നായി പത്തുകോടിയിലേറെ രൂപ വാങ്ങിയത്. പണം തിരികെ കിട്ടാതെ വന്നതോടെയാണ് ഇവര്‍ പരാതി നല്‍കിയത്.
ഇതിനായി ഉപയോഗിച്ച വ്യാജ ബാങ്ക് രേഖകളാണ് പുറത്ത് വന്നത്. ഈ രേഖകളും ഉന്നത ബന്ധങ്ങളും ഉപയോഗിച്ചാണ് മോന്‍സന്‍ തട്ടിപ്പ് നടത്തിയത്.