play-sharp-fill
ഇളയമകനെ രണ്ടു മാസം ഗര്‍ഭിണിയായിരിക്കുമ്പോൾ ഭർത്താവ് മരിച്ചു  ,ശേഷം  ദുരിതപൂര്‍ണമായ ജീവിതം ,പ്രസവിക്കുന്നതിന്റെ തലേന്നും ചവിട്ടു നാടകം കളിച്ചു’;  തന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ച്‌ തുറന്നു പറഞ്ഞ്; മോളി കണ്ണമാലി

ഇളയമകനെ രണ്ടു മാസം ഗര്‍ഭിണിയായിരിക്കുമ്പോൾ ഭർത്താവ് മരിച്ചു ,ശേഷം ദുരിതപൂര്‍ണമായ ജീവിതം ,പ്രസവിക്കുന്നതിന്റെ തലേന്നും ചവിട്ടു നാടകം കളിച്ചു’; തന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ച്‌ തുറന്നു പറഞ്ഞ്; മോളി കണ്ണമാലി


സ്വന്തം ലേഖിക

കൊച്ചി :മലയാളികളുടെ ഇഷ്ടതാരമാണ് മോളി കണ്ണമാലി. ചവിട്ടു നാടകത്തില്‍ നിന്ന് സിനിമയിലേക്ക് എത്തിയ താരം പലപ്പോഴും തന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന ദുരിതത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞിട്ടുണ്ട്.ഇപ്പോള്‍ ഭര്‍‍ത്താവ് ഫ്രാന്‍സിസിനേക്കുറിച്ചും അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തെക്കുറിച്ചും പറഞ്ഞിരിക്കുകയാണ് മോളി കണ്ണമാലി. ജ​ഗതീഷ് അവതാരകനായി എത്തിയ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തുകൊണ്ടാണ് മോളി മനസു തുറന്നത്.


30ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഫ്രാന്‍സിസ് മരിക്കുന്നത്. അതിനു ശേഷം ജീവിതം ദുരിതപൂര്‍ണമായെന്നാണ് മോളി പറഞ്ഞത്. ചവിട്ടു നാടക കലാകാരനായിരുന്നു ഫ്രാന്‍സിസും. ചെറിയ വഴക്കിലൂടെ തുടങ്ങിയ ബന്ധം പിന്നീട് പ്രണയമാവുകയായിരുന്നു.
നാടകത്തിലെ നായകനായിരുന്നു ഫ്രാന്‍സിസ്. ശരീരത്തില്‍ തൊട്ടുള്ള അഭിനയം മോളിക്ക് ഇഷ്ടമായിരുന്നില്ല. പക്ഷേ ഈ നാടകത്തില്‍ പ്രണയരംഗം ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിന്റെ ഭാഗമായി തൊട്ടതും ഫ്രാന്‍സിസിനെ മോളി അടിച്ചു. കവിളിലാണ് അടി കൊണ്ടത്. അതിനു പിന്നാലെ മോളിയെ വിവാഹം ആലോചിച്ച്‌ ഫ്രാന്‍സിസ് വീട്ടില്‍ വന്നത്. എന്നാല്‍ അടിച്ചതിന്റെ വൈരാഗ്യമായിരിക്കുമോ എന്നായിരുന്നു മോളിയുടെ സംശയം. വൈരാ​ഗ്യമല്ലെന്നും തനിക്ക് ശരിക്കും ഇഷ്ടമാണ് എന്നുമായിരുന്നു ഫ്രാന്‍സിസിന്റെ മറുപടി. കുറച്ചു നാള്‍ പ്രണയിച്ചതിനു ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.

സന്തോഷകരമായി ആരംഭിച്ച ജീവിതം ദുരിതമാവാന്‍ അധികകാലമുണ്ടായിരുന്നില്ല. ഇളയമകനെ രണ്ടു മാസം ഗര്‍ഭിണിയായിരിക്കുമ്ബോഴാണ് ഫ്രാന്‍സിസിന്റെ വേര്‍പാട്. 30 വയസ്സായിരുന്നു ഫ്രാന്‍സിസിന് പ്രായം.

ഹൃദയാഘാതമായിരുന്നു. ജീവിതം പിന്നീട് ദുരിതപൂര്‍ണമായിരുന്നു. ചവിട്ടു നാടകം കളിച്ചും കരിങ്കല്ല് ചുമന്നും ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു കൊണ്ടു പോയത്. പ്രസവിക്കുന്നതിന്റെ തലേന്നും ചവിട്ടു നാടകം കളിച്ചു. അമ്മ താങ്ങായി നിന്നതും ജീവിതം മുന്നോട്ടു പോകാന്‍ കരുത്തായെന്നും മോളി പറഞ്ഞു.