
സ്വന്തം ലേഖകൻ
കൊച്ചി: സി.ഐ മോശമായി പെരുമാറിയതില്‍ മനംനൊന്ത് യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ പിതാവിന്റെ വെളിപ്പെടുത്തല്‍ പുറത്ത്.
എന്നെയും മകളെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചിരുന്നു. ഞങ്ങള്‍ പോയിരുന്നു. സിഐയും മരുമകനും ഒറ്റക്കെട്ടാണ്. സിഐ മകളോട് വളരെ മോശമായിട്ടാണ് സംസാരിച്ചതെന്ന് മോഫിയയുടെ പിതാവ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ പയ്യന്‍ പക്കാ ഫ്രോഡ് ആണ് അവന്‍ ജോലിക്കൊന്നും പോകില്ല. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉണ്ടെന്ന് പറഞ്ഞാണ് മകളെവിവാഹം കഴിച്ചത്. പിന്നീട് അന്വേഷിച്ചപ്പോള്‍ അങ്ങനെ കമ്പനി ഒന്നുമില്ല. ഗള്‍ഫില്‍ ട്രാന്‍സ്ലേറ്റര്‍ ആണെന്ന് പറഞ്ഞു ജോലിയും ഇല്ല. മകള്‍ വിശ്വസിച്ച് അങ്ങനെ ഞങ്ങളും വിശ്വസിച്ചു അങ്ങനെയാണ് വിവാഹത്തിലെത്തിയത്.
സി.ഐ മോശമായി പെരുമാറിയതില്‍ മനംനൊന്ത് യുവതി തൂങ്ങി മരിച്ചതായി പരാതി ഉയര്‍ന്നതോടെയാണ് സംഭവം പുറത്ത് വന്നത്. എടയപുറത്ത് താമസിക്കുന്ന കക്കാട്ട് ദില്‍ഷാദിന്‍റെ മകള്‍ മോഫിയ പര്‍വീനാണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് സുഹൈലുമായി ദാമ്പത്യ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ആലുവ സി.ഐ തിങ്കളാഴ്ച്ച രാവിലെ മധ്യസ്ഥ ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഭര്‍ത്താവ് ഒരു രാഷ്ട്രീയ നേതാവിനൊപ്പമാണത്രെ ചര്‍ച്ചക്കെത്തിയത്. അവിടെ വച്ച് സി.ഐ തന്നോട് മോശമായി പെരുമാറിയെന്ന് യുവതിയുടെ ആത്മഹത്യ കുറിപ്പില്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
പൊലീസ് സ്റ്റേഷനില്‍ നിന്ന് തിരികെ എത്തിയ യുവതി വൈകീട്ട് മൂന്നു മണിയോടെ മുറിയില്‍ കയറി കതകടച്ചു. ഏറെ നേരമായിട്ടും പുറത്തേക്ക് വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ വൈകീട്ട് ആറുമണിയോടെ വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് എം.എല്‍.എ ഇടപെട്ട് രാത്രി തന്നെ തഹസില്‍ദാറെ വരുത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. തുടര്‍ന്നാണ് മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. യുവതിയുടെ മുറിയില്‍ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പും ഫോണും അധികൃതര്‍ കൊണ്ടുപോയിട്ടുണ്ട്.
എന്നാല്‍, പൊലീസ് ആരോപണം പൂര്‍ണമായും നിഷേധിച്ചു. യുവതി ഭര്‍ത്താവിനോട് മോശമായി പെരുമാറിയതോടെ അവരെ ശാസിക്കുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നാലെ ഗാര്‍ഹിക പീഡനത്തിന് ഭര്‍തൃകുടുംബത്തിനെതിരെ കേസ് എടുത്തിട്ടുണ്ട്