മോദിക്ക് വേണ്ടി റിലയൻസ് വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തു:  അട്ടിമറിയ്ക്കായി റിലയൻസ് മുടക്കിയത് കോടികൽ; വോട്ടിംഗ് യന്ത്രത്തിന്റെ അറ്റകുറ്റപണി കരാർ റിലയൻസിന്; തിരഞ്ഞെടുപ്പ് വർഷത്തിൽ മോദിയും സർക്കാരും പ്രതിക്കൂട്ടിൽ

മോദിക്ക് വേണ്ടി റിലയൻസ് വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തു: അട്ടിമറിയ്ക്കായി റിലയൻസ് മുടക്കിയത് കോടികൽ; വോട്ടിംഗ് യന്ത്രത്തിന്റെ അറ്റകുറ്റപണി കരാർ റിലയൻസിന്; തിരഞ്ഞെടുപ്പ് വർഷത്തിൽ മോദിയും സർക്കാരും പ്രതിക്കൂട്ടിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പു വർഷത്തിൽ മോദിയെയും സർക്കാരിനെയും പ്രതിക്കൂട്ടിലാക്കിയ അമേരിക്കൻ ഹാക്കറുടെ വെളിപ്പെടുത്തൽ. 2014 തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്തിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ഇവർ നടത്തിയിരിക്കുന്നത്. എന്നാൽ, ബിജെപിയ്ക്കു വേണ്ടി 2014 ൽ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്തിയത് റിലയൻസാണെന്ന കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.
അമേരിക്കൻ സൈബർ വിദഗ്ധൻ സയിദ് ഷുജയാണ് ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷൻ യുറോപ്യൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ലണ്ടനിൽ സംഘടിപ്പിച്ച പരിപാടിയിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന വി എസ് സമ്ബത്തിനും ബിജെപി നേതാവായിരുന്ന ഗോപിനാഥ് മുണ്ടേയ്ക്കും അറിയാമായിരുന്നുവെന്നും സയിദ് ഷുജ വ്യക്തമാക്കി.

വോട്ടിങ് യന്ത്രങ്ങൾ രൂപകൽപ്പനചെയ്യാൻ 2009 നും 2014നും ഇടയിൽ തെരഞ്ഞെടുപ്പ് കമീഷനെ ഷുജ സഹായിച്ചിരുന്നു. ഈ സമയത്ത് ചില രാഷ്ട്രീയ പാർടികൾ യന്ത്രത്തിൽ അട്ടിമറി നടത്താൻ കഴിയുമോ എന്നന്വേഷിച്ച് സമീപിച്ചിരുന്നു. വോട്ടിങ് യന്ത്രങ്ങൾ അട്ടിമറിക്കാൻ കഴിയുമെന്ന് ബിജെപിക്ക് അറിയാമായിരുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ ബിജെപി ഇത് വ്യാപകമായി ഉപയോഗപ്പെടുത്തി. ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലൂം അട്ടിമറി നടന്നു. വോട്ടിങ് യന്ത്രങ്ങളിൽ ബിജെപി നടത്തുന്ന അട്ടിമറി അറിഞ്ഞ് തങ്ങൾ ഇടപെട്ടതുകൊണ്ടാണ് രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ടത്. യന്ത്രങ്ങൾ അട്ടിമറിച്ച കാര്യം അറിയാമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ അപകട മരണം യഥാർഥത്തിൽ കൊലപാതകമാണ്. ഈ കേസ് അന്വേഷിച്ച എൻഐഎ ഉദ്യോഗസ്ഥനും പിന്നീട് കൊല്ലപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അട്ടിമറി സംബന്ധിച്ച് താൻ നൽകിയ വിവരങ്ങൾ പ്രസിദ്ധപ്പെടുത്താനിരിക്കെയാണ്, പത്രപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്നും സയിദ് ഷുജ വെളിപ്പെടുത്തി.
ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യുന്ന ദൃശ്യങ്ങൾ തത്സമയം പുറത്തുവിട്ട ഹാക്കർ പരിപാടിയിൽ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകി. കോൺഗ്രസ് നേതാവ് കപിൽ സിബലും പരിപാടിയിൽ പങ്കെടുത്തു. എന്നാൽ ഇത്തരമൊരു പരിപാടിയേക്കുറിച്ച് തങ്ങൾക്കറിവില്ലെന്നും ഇവിഎം മെഷീനുകളിൽ ഒരു കാരണവശാലും കൃത്രിമം നടത്താൻ കഴിയില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയുടെ പ്രതികരണം.