play-sharp-fill
മൊബിലിറ്റി ഹബ്ബിന്റെ സ്ഥലം കൃഷിക്ക് വിട്ടുനൽകാൻ ആർ.ഡി.ഒയുടെഉത്തരവ്

മൊബിലിറ്റി ഹബ്ബിന്റെ സ്ഥലം കൃഷിക്ക് വിട്ടുനൽകാൻ ആർ.ഡി.ഒയുടെഉത്തരവ്

സ്വന്തം ലേഖകൻ

കോട്ടയം: മൊബിലിറ്റി ഹബ്ബിന്റെ പേരിൽ നികത്തുന്നതിന് പദ്ധതിയിട്ട കോട്ടയം നഗരഹൃദയത്തിലെ ഈരയിൽ കടവ്, പൂഴിക്കുന്നു – തുരുത്തുമ്മേൽ പാടങ്ങളും പുന്നക്കൽ പടിഞാറെ കരഅരികുപുറം പാടവും തരിശുനില കൃഷിക്കായി പാടശേഖര സമിതികൾക്ക് വിട്ടു നൽകിക്കൊണ്ട് കോട്ടയം റവന്യു ഡിവിഷൻ ആഫീസർ അനിൽ ഉമ്മൻ ഉത്തരവിട്ടു. മീനച്ചിലാർ – മീനന്തറയാർ – കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി കൃഷി – ജലസേചന വകുപ്പുകളും കോട്ടയം നഗരസഭയും പനച്ചിക്കാട് ഗ്രാമപഞ്ചായത്തും ചേർന്നാണ് കഴിഞ്ഞ വർഷം ഇരുന്നൂറിലേറെ ഏക്കർ തരിശുനിലം തെളിച്ച് കൃഷി ആരംഭിച്ചത്.


മൊബിലിറ്റി ഹബ്ബ് പദ്ധതിയുടെ പേരിൽ ഹൈക്കോടതി ഉത്തരവുമായി കൃഷി തടസ്സപ്പെടുത്താൻ ഒരു കൂട്ടം നിലമുടമകൾ ശ്രമിച്ചിരുന്നു. തരിശിടുന്ന നിലമുടമകളുടെ വാദം ആർ.ഡി.ഒ പരിശോധിക്കുകയും തണ്ണിർതട നിയമപ്രകാരം ഉടമ നിലം തരിശിട്ടാൽ താൽകാലികമായി ഏറ്റെടുത്ത് കൃഷിക്കാരെ ഏൽപിച്ചു നൽകാൻ വ്യവസ്ഥയുണ്ട്. അതിൻ പ്രകാരം ഉത്തരവിടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് തരിശുനിലം സർക്കാർ മുൻകൈ എടുത്ത് കൃഷിക്കായി നൽകുന്ന ഏറ്റവു പ്രധാനപ്പെട്ട നടപടിയാണ് നദി പുനർ സംയോജനത്തിന്റെ ഭാഗമായി സ്വീകരിച്ചിട്ടുള്ളതെന്ന് കോർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ ചൂണ്ടിക്കാട്ടി. ഇതിനു മുൻകൈ എടുത്ത ജില്ലാ ഭരണകൂടത്തിന്റെ ധീരമായ നടപടിയെ ജനകീയ കൂട്ടായ്മ അഭിനന്ദിച്ചു. മുഴുവൻ തരിശുനിലങ്ങളും ഏറ്റെടുത്ത് കൃഷിക്കായി ലഭ്യമാക്കണമെന്ന് ജനകിയ കൂട്ടായ്മ അഭ്യർത്ഥിച്ചു.