കോള്‍ വിളിക്കുമ്പോള്‍ മൊബൈലില്‍ ഇന്‍റര്‍നെറ്റ് ഓണാക്കി വയ്ക്കരുത്; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സൈബർ ദോസ്‍ത്

Spread the love

ന്യൂഡൽഹി: മൊബൈല്‍ ഫോണുകളില്‍ കോളുകള്‍ വിളിക്കുമ്പോൾ ഇന്‍റര്‍നെറ്റ് കണക്ഷൻ ഓണാക്കി വയ്ക്കുന്ന ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍ററിന്‍റെ (I4C) ഔദ്യോഗിക എക്സ് ഹാൻഡിലായ ‘സൈബർ ദോസ്‍ത്’ ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കോളുകള്‍ ചെയ്യുമ്പോൾ ഇന്‍റർനെറ്റ് ഓണാക്കി വയ്ക്കുന്നത് മൊബൈല്‍ ഫോണിന് നിങ്ങളുടെ സംഭാഷണങ്ങളിലേക്ക് ആക്സസ് നല്‍കുമെന്ന് ഒരു ഉദ്യോഗസ്ഥൻ സൈബര്‍ ദോസ്ത് പങ്കുവെച്ച വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കുന്നു.

മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മൈക്രോഫോണ്‍ ആക്‌സസ് നല്‍കിയിട്ടുള്ള ആപ്പുകള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ വഴിയുണ്ട്. ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ക്രോം തുറന്ന് ത്രീ-ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്യാം. അവിടെ നിന്ന് സെറ്റിംഗ്‌സ് (Settings) എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് സൈറ്റ് സെറ്റിംഗ്‌സിലേക്ക് സ്ക്രോള്‍ ചെയ്ത് ഏതൊക്കെ ആപ്പുകള്‍ക്ക് മൈക്രോഫോണ്‍ ഉപയോഗിക്കാൻ അനുവാദമുണ്ടെന്ന് മനസിലാക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതൊക്കെ ആപ്പുകള്‍ക്ക് മൈക്രോഫോണ്‍ ആക്‌സസ് ഉണ്ടെന്ന് പരിശോധിക്കാൻ, ഉപയോക്താക്കള്‍ അവരുടെ ഫോണിന്‍റെ സെറ്റിംഗ്സ് മെനുവിലേക്ക് നാവിഗേറ്റ് ചെയ്‍താലും മതി. തുടർന്ന് പ്രൈവസി ഓപ്ഷിലേക്ക് പോയി പെർമിഷൻ മാനേജർ (Permission Manager) തിരഞ്ഞെടുക്കുക. ഏതൊക്കെ ആപ്പുകള്‍ക്ക് മൈക്രോഫോണോ ക്യാമറയോ ഉപയോഗിക്കാൻ അനുവാദമുണ്ടെന്ന് അവിടെ കാണാൻ സാധിക്കും. കൂടാതെ ബന്ധപ്പെട്ട ആപ്പില്‍ ടാപ്പ് ചെയ്‌ത് ഈ അനുമതികളില്‍ മാറ്റം വരുത്താനും കഴിയും.

അതേസമയം, പ്രോപ്പർട്ടികള്‍ ഡിജിറ്റലായി എത്രത്തോളം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് വിലയിരുത്തുന്ന ഒരു പുതിയ പ്രോഗ്രാമിന്റെ ഭാഗമാകാൻ അഞ്ച് കമ്ബനികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പറഞ്ഞു. ട്രായ് നിശ്ചയിച്ചിട്ടുള്ള നിർദ്ദിഷ്ട മാനദണ്ഡങ്ങള്‍ക്കനുസൃതമായി കെട്ടിടങ്ങളെ വിലയിരുത്താൻ ഈ റേറ്റിംഗുകള്‍ സഹായിക്കും. ഈ സംവിധാനം ഉടൻ ആരംഭിക്കുമെന്നും ഈ മാസം ആദ്യം തന്നെ ആദ്യ സെറ്റ് റേറ്റിംഗുകള്‍ ഉണ്ടായേക്കാമെന്നും ട്രായ് ചെയർമാൻ അനില്‍ കുമാർ ലഹോട്ടി പറഞ്ഞു. ഈ റേറ്റിംഗ് സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച്‌ ചില പ്രോപ്പർട്ടികള്‍ ഇതിനകം തന്നെ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.