മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന മൂന്നാമനും പിടിയിൽ

മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന മൂന്നാമനും പിടിയിൽ

സ്വന്തം ലേഖകൻ
കട്ടപ്പന : മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്നാമനും പൊലീസ് പിടിയിൽ. നെടുങ്കണ്ടം സ്വദേശി അൻവർഷയെയാണ് പൊലീസ് പിടി കൂടിയത്.

സംഭവത്തില്‍ ചിന്നക്കനാല്‍ സൂര്യനെല്ലി കണ്ണംപള്ളിയില്‍ ശ്രീക്കുട്ടന്‍ (18), സുഹൃത്ത് നെടുങ്കണ്ടം കല്‍കൂന്തല്‍ കുഴിയോടിയില്‍ രാജേഷ് (19) എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കട്ടപ്പന സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. മൊബൈല്‍ ഫോണ്‍ വഴിയാണ് ശ്രീക്കുട്ടന്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് രാത്രികാലങ്ങളില്‍ രാജേഷിന്റെ സഹായത്തോടെ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് കേസ്.

ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ഇവരെ പിടികൂടിയതോടെയാണ് പീഡനവിവരം അറിഞ്ഞത്.
തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തില്‍ എസ്.എച്ച്‌.ഒ വിശാല്‍ ജോണ്‍സന്‍, എസ്.ഐ കെ. ദിലീപ്കുമാര്‍, എ.എസ്.ഐ കെ.സി. ഹരികുമാര്‍, എബിന്‍ ജോസ്, സതീഷ്, പ്രശാന്ത് മാത്യു എന്നിവര്‍ ഉള്‍പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.