വണ്ടൻപതാലിൽ നിന്ന് വനിതാ ഗുണ്ട താമസം മാറ്റി; മുണ്ടക്കയത്തെ ആദ്യ വനിതാ ഗുണ്ടയായ ബുള്ളറ്റ് സുന്ദരിയുടെ ഇടപാടുകളെ കുറിച്ച് നിരന്തരമായി വാർത്ത വന്നതോടെ നാട്ടിൽ നിൽക്കക്കള്ളിയില്ലാതായി; ഒടുവിൽ 31-)o മൈലിലേക്ക് താമസം മാറ്റി; നാട് രക്ഷപെട്ടെന്ന് വണ്ടൻപതാലുകാർ

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം: വനിതാ ഗുണ്ട താമസം മാറിയതിൻ്റെ സന്തോഷത്തിൽ വണ്ടൻപതാലുകാർ.

മുണ്ടക്കയത്തും വണ്ടൻപതാലിലും അടക്കി വാണിരുന്ന വനിതാ ഗുണ്ടയായ ബുള്ളറ്റ് സുന്ദരിയാണ് താമസം മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലിശ നല്കാൻ താമസിക്കുന്നവരുടെ വീട്ടുമുറ്റത്ത് കയറി ഇരിക്കുകയും, നടുറോഡിലും കേട്ടാലറയ്ക്കുന്ന തെറി വിളിക്കുകയുമാണ് വനിതാ ഗുണ്ടയുടെ സ്ഥിരം പരിപാടി.

വനിതാ ഗുണ്ടയോട് പണം വാങ്ങി കടക്കെണിയിലാവുകയും, പലിശ കൊടുക്കാൻ താമസിച്ചപ്പോൾ പൂരപ്പാട്ടിന് വിധേയരാകേണ്ടി വന്ന നിരവധി പേർ പരാതിയുമായി എത്തിയതോടെയാണ് തേർഡ് ഐ ന്യൂസ് വനിതാ ഗുണ്ടയെ കുറിച്ച് അന്വേഷണമാരംഭിച്ചത്.

വണ്ടൻപതാലിലും മുണ്ടക്കയത്തും ബ്ലേഡ് മാഫിയ പട്ടിണി പാവങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ടതിൻ്റെ നിരവധി പരാതികളാണ് ഇന്നലെയും തേർഡ് ഐ ന്യൂസിലേക്കെത്തിയത്.

ബ്ലേഡുകാർ തഴച്ചുവളരുന്നതിൻ്റെ പിന്നിൽ പോലീസിൻ്റെ സഹായവും, ഒത്താശയും ഉണ്ടെന്നും വ്യക്തമാണ്.

വണ്ടൻപതാലിലെ ഓട്ടോക്കാരൻ മുതൽ പത്തു സെൻറിലേ പോലീസുകാരൻ വരെ നടത്തുന്ന ബ്ലേഡ് ഇടപാടുകളെ കുറിച്ച് ഉടൻ. തുടരും!