
എംഎല്‍എ യു . പ്രതിഭയുടെ മകൻ കനിവ് ഉള്‍പ്പെടെയുള്ളവർ പ്രതികളായ കഞ്ചാവ് കേസില്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളില്‍ വീഴ്ച: പിടികൂടിയ സമയത്ത് വൈദ്യ പരിശോധന നടത്തിയില്ലെന്നും അന്വേഷണ റിപ്പോർട്ട്
ആലപ്പുഴ: എംഎല്‍എ യു പ്രതിഭയുടെ മകൻ കനിവ് ഉള്‍പ്പെടെയുള്ളവർ പ്രതികളായ കഞ്ചാവ് കേസില്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളില്‍ വീഴ്ച സംഭവിച്ചുവെന്നും പിടികൂടിയ സമയത്ത് വൈദ്യ പരിശോധന നടത്തിയില്ലെന്നും അന്വേഷണ റിപ്പോർട്ട്.
എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എംഎല്‍എ നല്‍കിയ പരാതിയിലാണ് അസി. എക്സൈസ് കമ്മിഷണർ എസ് അശോക് കുമാർ സംസ്ഥാന എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നല്‍കിയത്.
ഈ റിപ്പോർട്ടില്‍ പ്രതിഭയുടെ മകനടക്കം 7 പേർക്കെതിരായ കേസ് നില നില്‍ക്കാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. പ്രതികളില്‍ കഞ്ചാവ് കണ്ടെടുത്ത രണ്ടു പേർക്കെതിരെ മാത്രമേ കേസ് നില നില്‍ക്കൂ. കനിവ് കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ല. ഉദ്യോഗസ്ഥരും കനിവ് വലിക്കുന്നത് കണ്ടിട്ടില്ല. ശ്വാസത്തില്‍ നിന്ന് കഞ്ചാവിന്റെ ഗന്ധം വന്നുവെന്ന് മാത്രമാണു പറയുന്നത്. ഇത് മറ്റ് 7 പേർക്കെതിരെ കേസെടുക്കാൻ മതിയാവില്ലെന്നും റിപ്പോർട്ടിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമിക്കപ്പെട്ട് ബൈക്കില്‍ പോകവെ ഷഹബാസ് ഛർദ്ദിച്ചു, നേരിട്ട് വീട്ടിലേക്കല്ല പോയത് കൂട്ടുകാരന്റെ വീട്ടില്‍ പോയി വിശ്രമിച്ചു, ആക്രമണത്തിന്റെ ഗൗരവം മനസിലാക്കാത്തതിനാല്‍ ചികിത്സ കിട്ടാൻ വൈകി- എസ്പി കെഇ ബൈജു
കൂടാതെ ഇവരെ പിടികൂടിയയിടത്തു നിന്നും കഞ്ചാവ് വലിച്ചതിന്റ അവശിഷ്ടമൊന്നും കണ്ടെത്തിയിട്ടില്ല. രക്തം, മുടി, നഖം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് കഞ്ചാവ് വലിച്ചോയെന്ന് പരിശോധിക്കേണ്ടിയിരുന്നു. ഒരു പരിശോധനയും നടത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശ റിപ്പോർട്ടില്‍ ഇല്ല. റിപ്പോർട്ട് പരിഗണിച്ച് തുടർ നടപടി എടുക്കേണ്ടത് എക്സൈസ് കമ്മിഷണറാണെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനില്‍കുമാർ എന്നിവരുടെയും സംഘത്തിലുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തിരുന്നു.
ഡിസംബർ 28 നായിരുന്നു യു പ്രതിഭയുടെ മകൻ കനിവ് അടക്കം 9 പേരെ തകഴിയില്‍ നിന്ന് കഞ്ചാവ് കേസില്‍ കുട്ടനാട് എക്സൈസ് സംഘം പിടികൂടുന്നത്. തുടർന്ന് ഉദ്യോഗസ്ഥർ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും മകനെ ഉപദ്രവിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളുമായി യു പ്രതിഭ എംഎല്‍എ പരാതി നല്‍കുകയായിരുന്നു. തന്റെ മകനോട് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും അവരെ പേടിച്ചാണ് മകൻ കുറ്റം ഏറ്റതെന്നുമായിരുന്നു എംഎല്‍എയുടെ പരാതിയില്‍ പറയുന്നത്