വീട്ടിലെ പട്ടാള ചിട്ടയിൽ മനം മടുത്തു: മുൻ സൈനികനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തി: അയൽവാസിയാണ് കൊലപാതക വിവരം പോലീസിൽ അറിയിച്ചത്.

Spread the love

ബംഗലൂരു: മുൻ സൈനികനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഭാര്യയും മകനും അറസ്റ്റില്‍. വീടിനുള്ളിലെ പട്ടാളചിട്ട താങ്ങാനാവാതെയാണ് പ്രതികള്‍ കൃത്യം ചെയ്തത്.
ബെംഗലൂരുവിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഒരു നാട്ടുകാരൻ മൃതദേഹം കണ്ടെത്തിയപ്പോള്‍ ആണ് കൊലപാതക വിവരം പുറം ലോകം അറിയുന്നത്. മുൻ സൈനികന്റെ മരണത്തില്‍ ഭാര്യയും മകനും പിടിയിലായിട്ടുണ്ട്.

47കാരനായ മുൻ സൈനികനായ ഭോലു അറാബിനെയാണ് ബെംഗലൂരുവിലെ സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛൻ മരിച്ചതായി വിശദമാക്കി മകൻ സമീറാണ് അയല്‍വാസിയായ സുഹൈല്‍ അഹമ്മദിനെ വീട്ടിലേക്ക് വിളിച്ച്‌ വരുത്തിയത്. പിന്നാലെ അയല്‍വാസി വിവരം പോലീസിനെ അറിയിക്കുകയും ഭോലുവിന്റെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് പോലീസിനോട് വിശദമാക്കുകയും ചെയ്തിരുന്നു.

വീട്ടിലേക്ക് അതിക്രമിച്ച്‌ കയറിയവർ പിതാവിനെ ആക്രമിച്ചുവെന്നായിരുന്നു മകൻ അയല്‍വാസിയോട് വിശദമാക്കിയത്. എന്നാല്‍ വീട്ടിലേക്ക് അക്രമി സംഘം അതിക്രമിച്ച്‌ കയറിയതിന്റെ ഒരു ലക്ഷണവും കാണാത്തതാണ് അയല്‍വാസിക്ക് സംഭവത്തില്‍ സംശയം തോന്നാൻ കാരണമായത്. പിന്നാലെ പോലീസ് മുൻ സൈനികന്റെ ഭാര്യയേയും മകനേയും ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിലെ നിഗൂഡത മറ നീക്കിയെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിരമിച്ചതിന് പിന്നാലെ സ്ഥിരമായി വീട്ടില്‍ ഉള്ള മുൻ സൈനികൻ എല്ലാ കാര്യങ്ങളിലും പട്ടാളചിട്ട വേണമെന്ന് നിർബന്ധം പിടിച്ചതോടെ ജീവിതം ദുസഹമായിയെന്നാണ് 47കാരന്റെ ഭാര്യ തബാസും പൊലീസിനോട് വിശദമാക്കിയത്. പട്ടാളച്ചിട്ടയും കാർക്കശ്യവും നിത്യ

ജീവിതത്തില്‍ സാരമായ വെല്ലുവിളികള്‍ സൃഷ്ടിച്ചതോടെയാണ് ഭർത്താവിനെ വകവരുത്താൻ തീരുമാനിച്ചത്. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലർത്തിയ ശേഷം 47കാരന് നല്‍കുകയായിരുന്നു. ഭക്ഷണം കഴിച്ച്‌ ലിവിംഗ് റൂമിലിരുന്ന ഉറങ്ങിയ ഇയാളെ 40 കാരിയായ ഭാര്യയും 20കാരനായ മകനും ചേർന്ന് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.