ഗവേഷണ വിദ്യാർത്ഥികളുടെ ഫെലോഷിപ്പ് മുടങ്ങിയിട്ട് രണ്ടുവർഷം; എം ജി സർവകലാശാലയിൽ പ്രതിഷേധം ശക്തമാകുന്നു

Spread the love

കോട്ടയം: എംജി സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥികൾക്ക് ഫെല്ലോഷിപ്പ് ലഭിക്കാത്തതിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുകയാണ്.

ഇതേ തുടർന്ന് എഐഎസ്‌എഫ് സര്‍വകലാശാല ക്യാമ്പസിലും വിവിധ കോളേജുകളിലും മാര്‍ച്ച് നടത്തി. സര്‍വകലാശാല ക്യാമ്പസിലും അനുബന്ധ കോളജുകളിലുമുള്ള 200ലധികം വിദ്യാർഥികൾക്ക് ഫെല്ലോഷിപ്പ് ലഭിച്ചിട്ട് മാസങ്ങളായി.

2022-ൽ പ്രവേശനം നേടിയ ഗവേഷണ വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പ് ലഭിക്കാതെ ആയിട്ട് രണ്ട് വർഷത്തിലധികമായി. 2023-ൽ അഡ്മിഷൻ എടുത്തവർക്ക് ഫെലോഷിപ്പ് നിലച്ചിട്ട് 15 മാസമായി. വലിയ രീതിയിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ ആണ് ഗവേഷണ വിദ്യാർത്ഥികൾ നേരിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് എഐഎസ്‌എഫ് സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ചു. പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിത കാല സമരം ആലോചിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി.

മുന്‍പ് എസ്‌എഫ്‌ഐയുടെ നേതൃത്വത്തിലും സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥികള്‍ ഫെലോഷിപ്പ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇത്തരമൊരു വിഷയത്തിലാണ് കാലടി സംസ്കൃത സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയുടെ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ണായകമായ വിധി പുറപ്പെടുവിച്ചത്.

ഫെലോഷിപ്പിന്റെ കുടിശ്ശിക അടച്ചുതീര്‍ക്കുന്നില്ലെങ്കില്‍ വൈസ് ചാന്‍സലരും രജിസ്ട്രാറും ശമ്പളത്തിന് അര്‍ഹരാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.