
ബംഗളൂരു : നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട അധികാരികളുടെ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ രാജ്യത്തെ ഐടി ഹബ്ബായ ബംഗളൂരുവില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നിരസിച്ച് വ്യാപാരികള്‍. ഇപ്പോൾ പല കടകളിലും ‘പണമിടപാടുകള്‍ മാത്രം’ എന്ന ബോർഡുകള്‍ വ്യാപകമായി ഉയർന്നു വന്നതായാണ് വിവരം.
തെരുവുകളിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍, ഉന്തുവണ്ടികള്‍ മുതല്‍ ചെറുകിട ബിസിനസുകാർ വരെ യുപിഐ ഇടപാടുകള്‍ നിരസിക്കുകയാണ്. പണമായി മാത്രമാണ് ഇവർ വാങ്ങുന്നത്.
രജിസ്റ്റർ ചെയ്യാത്ത ആയിരക്കണക്കിന് വ്യാപാര സ്ഥാപനങ്ങളാണ് ബംഗളൂരുവില്‍ പ്രവർത്തിക്കുന്നതെന്നും ഇവർ ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിക്കുന്നതെന്നും അധികാരികള്‍ പറയുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ വ്യാപാരികള്‍ക്ക് അടുത്ത കാലങ്ങളില്‍ ഇൻകം ടാക്സ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാപാരികള്‍ വ്യാപകമായി യുപിഐ ഇടപാടുകള്‍ സ്വീകരിക്കാതെ പണമിടപാടുകളിലേക്കു മാറിയത്. രജിസ്റ്റർ ചെയ്യാത്ത വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിക്കൂമോ എന്ന ഭയവും ഇവർക്കിടയിലുണ്ടായിട്ടുണ്ടെന്നാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജിഎസ്ടി നിയമപ്രകാരം, സാധനങ്ങള്‍ വില്‍ക്കുന്ന ബിസിനസുകാർ അവരുടെ വാർഷിക വിറ്റുവരവ് 40 ലക്ഷം രൂപ കവിയുകയാണെങ്കില്‍ ജിഎസ്ടി രജിസ്റ്റർ ചെയ്യുകയും നികുതി അടയ്ക്കുകയും വേണം. അതേസമയം സേവന ദാതാക്കള്‍ക്ക് പരിധി 20 ലക്ഷം രൂപയാണ്.
2021-22 സാമ്ബത്തിക വർഷം മുതല്‍ യുപിഐ ഇടപാട് ഡേറ്റയില്‍ ഈ പരിധിക്കപ്പുറമുള്ള വിറ്റുവരവുള്ള വില്‍പ്പനക്കാർക്ക് മാത്രമേ നോട്ടീസ് നല്‍കിയിട്ടുള്ളൂവെന്ന് വാണിജ്യ നികുതി വകുപ്പ് വ്യക്തമാക്കി. അത്തരം ബിസിനസുകള്‍ രജിസ്റ്റർ ചെയ്യാനും നികുതിക്കു വിധേയമായ വരുമാനം റിപ്പോർട്ട് ചെയ്യാനും നിശ്ചിത ജിഎസ്ടി അടയ്ക്കാനും നിയമപരമായി ബാധ്യസ്ഥരാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.