
സ്വന്തം ലേഖിക
കോട്ടയം: അയ്മനം സ്വദേശി ബിനു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച്, സംസ്ഥാന വ്യാപകമായി നടത്തുന്ന സമരങ്ങളുടെ ഭാഗമായി നാഗമ്പടത്തെ കർണാടക ബാങ്കിലേക്ക്
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.
ബാങ്ക് അധികൃതരുടെ ഭീഷണി മൂലമാണ് ബിനു ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ചായിരുന്നു സമരം നടത്തിയത്. വ്യാപാരഭവനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ബാങ്കിനു സമീപം വെച്ച് പോലീസ് ബാരിക്കേട് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് നടത്തിയ ധർണ്ണയുടെ ഉദ്ഘാടനം
സംസ്ഥാന പ്രസിഡണ്ട് രാജു അപ്സരയാണ് നിർവഹിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിനു ആത്മഹത്യ ചെയ്യുകയായിരുന്നില്ലെന്നും ബാങ്കുകാർ അദ്ദേഹത്തെ കൊല്ലുകയായിരുന്നു എന്നും ഉദ്ഘാടകൻ ആരോപിച്ചു. പോലീസ് നീതി നടപ്പാക്കണം എന്നും ഇടപാടുകാരെ ദ്രോഹിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ബാങ്ക് മാനേജർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർണാടക ബാങ്കിനെ രാജ്യമാകെ വ്യാപാരികൾ ബഹിഷ്കരിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ.കെ. തോമസുകുട്ടി
ജില്ലാ സെക്രട്ടറി എ കെ എൻ പണിക്കർ ടോമിച്ചൻ തുടങ്ങിയവരും പ്രതിഷേധ ധർണയെ അഭിസംബോധന ചെയ്തു. ബിനുവിന്റെ ഭാര്യയും മക്കളും മറ്റു കുടുംബാംഗങ്ങളും സമരത്തിൽ പങ്കെടുത്തിരുന്നു.