കുടമാളൂരിലെ വ്യാപാരിയെ ബാങ്ക് ജീവനക്കാർ കൊന്നത് തന്നെ; ബാങ്ക് മാനേജർ വ്യാപാരിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്ത് ; ഓഡിയോ കേൾക്കാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ബാങ്ക്‌ ജീവനക്കാര്‍ സാവകാശം തന്നിരുന്നുവെങ്കില്‍ തന്റെ പിതാവ്‌ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നു മരിച്ച ബിനുവിന്റെ മകള്‍ നന്ദിത തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ഇതിനിടെ നന്ദിതയുടെ അച്ഛനെ ബാങ്ക് മാനേജർ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്ത് വന്നു. ഇതോടെ ബാങ്ക് അധികൃതർ വ്യാപാരിയെ ഭീഷണിപ്പെടുത്തി ആത്മഹത്യയിലേക്ക് തള്ളിവിട്ടതായി വ്യക്തമായി..

ഓഡിയോ ഇവിടെ കേൾക്കാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്കുകാർ സാവകാശം നല്കിയിരുന്നുവെങ്കിൽ തന്റെ അച്ഛൻ ഇപ്പോഴും ജീവിച്ചിരുന്നേനെയെന്ന് നന്ദിത പറയുന്നു. അച്‌ഛന്‍ കര്‍ണാടക ബാങ്കില്‍ നിന്ന്‌ ലോണ്‍ എടുത്തിരുന്നു. മുന്‍പും ഇവിടെനിന്നു ലോണ്‍ എടുക്കുകയും കൃത്യസമയത്ത്‌ അടച്ചുതീര്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌.

എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും അച്‌ഛന്‍ ലോണെല്ലാം കൃത്യമായി അടയ്‌ക്കുന്നതാണ്‌. അടുത്തിടെ രണ്ടു മാസത്തെ കുടിശിക വന്നിരുന്നു. ഇതോടെ ബാങ്ക്‌ മാനേജര്‍ അച്‌ഛനെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നു.

കടയില്‍നിന്ന്‌ സാധനങ്ങള്‍ എടുത്തുകൊണ്ടു പോകുമെന്നു പറഞ്ഞും ഭീഷണിപ്പെടുത്തി. രണ്ടു ദിവസം കഴിഞ്ഞ്‌ ഇയാള്‍ കടയിലേക്കു പറഞ്ഞു വിട്ട ജീവനക്കാരന്‍ വൈകിട്ടാണ്‌ മടങ്ങിയത്‌. അന്നു ഭയന്നുപോയ അച്‌ഛന്‍ അമ്മയെ ഫോണില്‍ വിളിച്ച്‌ ബാങ്കുകാരുടെ പേരുപറഞ്ഞ്‌ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞു.

അച്‌ഛന്‍ ആവശ്യപ്പെട്ടതു പ്രകാരം താന്‍ ബാങ്കിലേക്ക്‌ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്നു നന്ദിത പറഞ്ഞു. ഇതോടെ ബാങ്ക് അധികൃതരുടെ ഭീഷണി മൂലമാണ് നന്ദിതയുടെ അച്ഛൻ മരിച്ചതെന്ന് വ്യക്തമായി .