ഖൽബ് തുടിച്ച്… പിന്നെ നിക്കാനും ഇരിക്കാനും പറ്റിയില്ല… ചുറ്റുമുള്ളതൊന്നും കാണാനും പറ്റിയില്ല: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ പകിസ്താനിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ

മുംബൈ: അല്ലേലും സ്നേഹത്തിന്റെ ആ ഒരു ഇത് പറഞ്ഞാൽ ആർക്കും മനസിലാകില്ല. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ പകിസ്താനിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഗുജറാത്തിലെ റാണ്‍ ഓഫ് കച്ചില്‍ നിന്ന് ബിഎസ്‌എഫാണ് ഇരുപതുകാരനായ മഹാരാഷ്ട്ര സ്വദേശിയെ അറസ്റ്റ് ചെയ്തത്.

മഹാരാഷ്ട്രയിലെ ഒസ്മനാബാദ് നഗരത്തിലെ ഖ്വജാംഗര്‍ സ്വദേശിയായ സിഷാന്‍ മുഹമ്മദ് സിദ്ദീഖാണ് പിടിയിലായത്. റാണ്‍ ഓഫ് കച്ചിലെ ധോരാവിറ ഗ്രാമത്തില്‍ മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇതിന് പിന്നാലെയുണ്ടായ തെരച്ചിലിനൊടുവിലാണ് കാല്‍ നടയായി പകിസ്താനിലേക്ക് കടക്കാന്‍ ശ്രമിച്ച സിഷാനെ ബിഎസ്‌എഫ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലൈ 11നാണ് സിഷാന്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പാകിസ്താന്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാന്‍ യാത്ര തിരിച്ചത്. ബൈക്ക് മണ്ണില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് യുവാവ് ബൈക്ക് ഉപേക്ഷിച്ച്‌ കാല്‍ നടയായി അതിര്‍ത്തി ലക്ഷ്യം വച്ച്‌ നീങ്ങി. അതിനിടെ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം ഒസ്മനാബാദ് പൊലീസിൽ പരാതി നൽകിയിരുന്നു.

ഒടുവില്‍ ഇയാളുടെ സോഷ്യല്‍ മീഡിയ പരിശോധിക്കുകയും പകിസ്താന്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ചും പെണ്‍കുട്ടിയെ കാണാന്‍ പോകുന്നതിനെ കുറിച്ചും മനസ്സിലാക്കുകയായിരുന്നു. മൊബൈല്‍ ട്രെയ്‌സ് ചെയ്തപ്പോള്‍ കച്ചിലാണെന്ന വിവരവും ലഭിച്ചു. അപ്പോഴേക്കും ഇയാൾ ബിഎസ്‌എഫിന്റെ പിടിയിലായിരുന്നു.