play-sharp-fill
മീനച്ചിലാറ്റിൽ പൂവത്തുമ്മൂട് കടവിൽ മുങ്ങി മരിച്ച ഗൗതമിന്റെ സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന്: മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ; പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും

മീനച്ചിലാറ്റിൽ പൂവത്തുമ്മൂട് കടവിൽ മുങ്ങി മരിച്ച ഗൗതമിന്റെ സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന്: മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ; പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും

തേർഡ് ഐ ബ്യൂറോ

പാറമ്പുഴ: മീനച്ചിലാറ്റിൽ പൂവത്തുമ്മൂട് കടവിൽ തൂക്ക്പാലത്തിനു ചുവട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിനായി ബന്ധുക്കൾക്കു വിട്ടു നൽകും. പുതുപ്പള്ളി കാലായിപ്പറമ്പിൽ കെ.വി ലൈവിയുടെ മകൻ ഗൗതം ലൈവി (22)യാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് പൂവൻതുരുത്തിലെ വീട്ടുവ ളപ്പിൽ നടക്കും. മാതാവ് മഞ്ജു ലൈവി നാഗമ്പടം കൊണ്ടാട് കുടുംബാംഗം. സഹോദരി – ദേവി പ്രിയ ( വിദ്യാർത്ഥി , അമൃത ഹൈസ്‌കൂൾ മൂലവട്ടം)


അച്ഛന്റെ പാഴ്‌സൽ സർവീസ് സ്ഥാപനത്തിൽ നിന്നും ഇറഞ്ഞാൽ ഭാഗത്തേയ്ക്കു ബൈക്കിൽ എത്തിയിരുന്നു ഗൗതം. സുഹൃത്തായ അനന്തനൊപ്പമാണ് ഗൗതം ഇവിടെ എത്തിയത്. തുടർന്നു ഇരുവരും ചേർന്നു മീനച്ചിലാറ്റിൽ നീന്താൻ ഇറങ്ങുകയായിരുന്നു. ആറ്റിൽ നീന്തുന്നതിനിടെ ഗൗതമിനെ കാണാതാകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു അനന്തൻ കരയിലെത്തി ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ആദ്യം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്നു മണർകാട് പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു അഗ്നിരക്ഷാ സേനാ അധികൃതർ എത്തി പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. മൂന്നര മുതൽ ആറര വരെയുള്ള തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറയിലേയ്ക്കു മാറ്റി. സംഭവം അറിഞ്ഞ് ഗൗതമിന്റെ ബന്ധുക്കൾ അടക്കമുള്ളവർ സ്ഥലത്ത് എത്തിയിരുന്നു.

വ്യാഴാഴ്ച വൈകിട്ട് ആറരയോടെ ലഭിച്ച മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്നു ഉച്ചയോടെ തന്നെ ബന്ധുക്കൾക്കു വിട്ടു നൽകും.