
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കൽ ഷോപ്പിലെത്തി ഉറക്ക ഗുളിക ആവശ്യപ്പെട്ടു , നൽകാതായതോടെ ആക്രമണം ; നാലംഗ സംഘത്തിനെതിരെ പരാതി നൽകി മെഡിക്കൽ ഷോപ്പ് ഉടമ
തിരുവനന്തപുരം : ഉറക്ക ഗുളിക നല്‍കാത്തതിന് നെയ്യാറ്റിന്‍കരയില്‍ മെഡിക്കല്‍ ഷോപ്പിന് നേരെ പാതിരാത്രിയില്‍ നാല്‍വര്‍ സംഘത്തിന്‍റെ ആക്രമണം.
മാരകായുധങ്ങളുമായി എത്തിയാണ് സംഘം ആക്രമണം നടത്തിയത്. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷന് സമീപത്തെ അപ്പോളോ ഫാര്‍മസിക്ക് നേരേ പുലര്‍ച്ചെ രണ്ടു മണിക്കാണ് അക്രമണം നടത്തിയത്. ഗ്ലാഡ് വാതില്‍ കല്ലും കട്ടയും ഉപയോഗിച്ച് തകര്‍ക്കാൻ ശ്രമിച്ചു.
ഇത് പരാജയപ്പെട്ടതോടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് വാളുപയോഗിച്ച് തകര്‍ത്തു. ലഹരി ഉപയോഗിക്കുന്നവര്‍ ലഹരി മരുന്നിന് പകരമായി ഉപയോഗിക്കാറുള്ള ഉറക്കഗുളികയാണ് സംഘം ഇന്നലെ വൈകീട്ടെത്തി ആവശ്യപ്പെട്ടതെന്ന് മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ പരാതിയില്‍ പറയുന്നു. ഡോക്ടറുടെ കുറിപ്പില്ലാത്തതിനാൽ മെഡിക്കൽ ഷോപ്പ് ഉടമ മരുന്ന് നൽകാൻ തയ്യാറായില്ല,ഇതാണ് ആക്രമണത്തിൽ കലാശിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ മെഡിക്കൽ ഷോപ്പ് ഉടമ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. കേസെടുക്കുമെന്ന് നെയ്യാറ്റിന്‍കര പൊലീസ് അറിയിച്ചു.