കോട്ടയം മെഡിക്കൽ കോളേജിലെ ഫാർമസിക്ക് പത്ത് കൗണ്ടറുകൾ; തുറന്ന് പ്രവർത്തിക്കുന്നത് രണ്ടെണ്ണം മാത്രം; മണിക്കൂറുകൾ ക്യൂ നില്ക്കേണ്ടി വരുന്നതിനാൽ രോ​ഗികൾ പുറത്തെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ ആശ്രയിക്കുന്നു; കൗണ്ടറുകൾ തുറക്കാതെ ഒത്തുകളിക്കുന്നത് സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ സഹായിക്കാൻ; രോ​ഗികൾ ദുരിതത്തിൽ

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഫാർമസിക്ക് പത്ത് കൗണ്ടറുകൾ എന്നാൽ തുറന്ന് പ്രവർത്തിക്കുന്നത് രണ്ടെണ്ണം മാത്രം. രാവിലെ പത്തരയായിട്ടും രണ്ട് കൗണ്ടറുകൾ മാത്രം തുറന്ന് പ്രവർത്തിക്കുന്നതിനാൽ ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

മരുന്നുകൾ വാങ്ങാൻ മണിക്കൂറുകൾ ക്യൂ നില്ക്കേണ്ടി വരുന്നതിനാൽ രോ​ഗികൾ പുറത്തെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ ആശ്രയിക്കുന്നു. കൗണ്ടറുകൾ തുറക്കാതെ ഒത്തുകളിക്കുന്നത് സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ സഹായിക്കാനുള്ള ​ഗൂഢനീക്കം.

കോവിഡ് പെരുകുമ്പോഴും ഇത്തരത്തിൽ നിയന്ത്രണാതീതമായ തിരക്ക് കൂടുതൽ അപകടം ക്ഷണിച്ചു വരുത്തും. ഇത്തരത്തിൽ ക്യൂവിൽ നില്ക്കുന്നവരിൽ കോവിഡ് രോ​ഗികളും ഉണ്ടാവാൻ സാധ്യതയേറെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൗണ്ടറുകൾ തുറക്കാതെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ സഹായിക്കാനുള്ള ഒത്തുകളി ഇതിന് പിന്നിലുണ്ട്. ഇന്ന് രാവിലെ പത്തരയ്ക്ക് തേർഡ് ഐ ന്യൂസ് ഫാർമസി കൗണ്ടറുകളിൽ നടത്തിയ അന്വേഷണത്തിൽ അഞ്ചിലധികം ജീവനക്കാർ ജോലിയിൽ പ്രവേശിച്ചിട്ടും കൗണ്ടറുകൾ തുറക്കാത്തത് സംശയമുണ്ടാക്കുന്നു. അന്വേഷിച്ചപ്പോൾ ഉടൻ തുറക്കുമെന്നാണ് മറുപടി നല്കിയത്. എന്നാൽ ഇരുപത് മിനിട്ട് കാത്തു നിന്നിട്ടും കൗണ്ടറുകൾ തുറന്നില്ല.


നിരവധി ആളുകൾ ടോക്കൺ എടുത്ത് മരുന്ന് വാങ്ങാൻ കാത്ത് നില്ക്കുന്നുണ്ട്. ഇത്തരത്തില്ലുള്ള ആൾക്കൂട്ടം ഒഴിവാക്കേണ്ടത് ആശുപത്രി അധികൃതരുടെ ഉത്തരവാദിത്വമാണ്. എന്നാൽ കൗണ്ടറുകൾ തുറക്കാതെ കൂടുതൽ ജനക്കൂട്ടം സൃഷ്ടിക്കുകയാണ് ജീവനക്കാർ.