മരിച്ചിട്ടും ജേക്കബ് തോമസിനെയും കുടുംബത്തെയും വിടാതെ മെഡിക്കൽ കോളജ് മാഫിയ: ജേക്കബിന്റെ മകൾക്കെതിരെ കേസെടുക്കാൻ നീക്കം; പരാതിയുമായി അധികൃതർ

Spread the love

സ്വന്തംലേഖകൻ

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ ബന്ധുക്കൾക്കെതിരെ കേസ് എടുക്കാൻ നീക്കം. പിതാവിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കാതെ വന്നതോടെ മകൾ മെഡിക്കൽ കോളേജ് പി.ആർ.ഒ യെ
മർദ്ധിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിൽ പുതിയ വഴിത്തിരിവുകൾ. ബുധനാഴ്ച്ച വൈകിട്ട് ആശുപത്രി അത്യാഹിത വിഭാഗത്തിൽ വെച്ച് മരിച്ച ജേക്കബ് തോമസിന്റെ മകൾ പി.ആർ.ഒ യെ മർദ്ധിച്ചതായാണ് മൊഴി. ഇത് സംബന്ധിച്ചു ഇന്റിമേഷൻ ലഭിച്ചെന്നു ഗാന്ധിനഗർ പോലീസ് അറിയിച്ചു.
ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ വീഴ്ച്ച പറ്റിയെന്നു മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ റിപ്പോർട്ട് നിലനിൽക്കെയാണ് കേസ് മുക്കാൻ അധികൃതർ പുതിയ വിവാദങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഗുരുതരമായ ശ്വാസതടസത്തെയും പനിയെയും തുടർന്നാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇന്നലെ ഉച്ചക്ക് രണ്ട് പത്തിനാണ് ജേക്കബ് തോമസിനെ മെഡിക്കൽ കോളേജിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ വെന്റിലേറ്റർ ഒഴിവില്ലെന്ന് പിആർഒ അറിയിച്ചെന്നായിരുന്നു മകള്‍ പ്രതികരിച്ചത്.
സ്വകാര്യ ആശുപത്രികളായ കാരിത്താസിലും മാതായിലും എത്തിയിട്ടും ഒരു ഡോക്ടർ പോലും തിരിഞ്ഞ് നോക്കിയില്ലെന്ന് മകൾ റിനി ആരോപിച്ചിരുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗി ആബുലൻസിലുള്ള കാര്യം മെഡിക്കൽ കോളേജിലെ പി ആർ ഒ ഡോക്ടർമാരെ അറിയിക്കാത്തത് വീഴ്ചയാണെന്ന് ആശുപത്രി സൂപ്രണ്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡോക്ടർമാർ പുറത്തിറങ്ങി പരിശോധിക്കാത്തത് അവർക്ക് കൃത്യമായി വിവരം കിട്ട ത്തതിനാലാണെന്നായിരുന്നു സൂപ്രണ്ടിന്റെ വിശദീകരണം.