കോട്ടയം മെഡിക്കൽ കോളേജിൽ ഗർഭിണികളുടെ നീണ്ട നിര;കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മധ്യകേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഇവിടെയെത്തുന്നത് നിരവധി ഗർഭിണികൾ; നിയന്ത്രിക്കാൻ കഴിയാതെ ജീവനക്കാർ

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ അനിയന്ത്രിതമായ തിരക്ക്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുളള പ്രവർത്തനങ്ങൾ ആശുപത്രി അധികൃതരുടെ കൃത്യതയാർന്ന കടമകൾക്ക് വിഘ്നം വരുത്തുന്നു.

കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നായി ദിനം പ്രതി നൂറുകണക്കിന് ആളുകളാണ് പ്രസവത്തിനും ഗർഭ സംബന്ധമായും ബന്ധപ്പെട്ട് ഇവിടെയെത്തിച്ചേരുന്നത് .

ഇതു മൂലം ഗർഭിണികളും കൂട്ടിരിപ്പുകാരുമായി ഗൈനക്കോളജി വാർഡും ചുറ്റുമുളള റൂമുകളും തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ ജീവനക്കാർ പാടുപെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസവവുമായി ബന്ധപ്പെട്ട ചെറിയ പ്രഷർ വേരിയേഷൻ ഉണ്ടായാൽ പോലും സകല സർക്കാർ ആശുപത്രികളും മെഡിക്കൽ കോളേജിലേക്കാണ് റഫർ ചെയ്യുന്നത്.

കോട്ടയം ജില്ലാ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം പ്രവർത്തിക്കുന്നതിൻ്റെ സമയക്രമത്തിൽ മാറ്റം വരുത്തിയാൽതന്നെ മെഡിക്കൽ കോളേജിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവരാൻ കഴിയും.

കഴിഞ്ഞ ദിവസം നവജാത ശിശുവിനെ നഷ്ടപ്പെട്ട സംഭവത്തിലെ അമ്മ പെരിയാറ്റിൽ നിന്നുമാണ് ഇവിടെ എത്തിയത്. പീരുമേട്, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി തുടങ്ങിയ ആശുപത്രികളിലൊന്നും ഇവർ ചികിൽസ തേടിയില്ല. അല്ലങ്കിൽ ഇവർക്ക് ചികിൽസ നിഷേധിച്ചിരുന്നു എന്ന് വേണം അനുമാനിക്കാൻ