
സ്വന്തം ലേഖകൻ
കോഴിക്കോട്: സംസ്ഥാനത്ത് വ്യാപകമായി വൻ മയക്കുമരുന്ന് വേട്ട. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ നിന്ന് 22 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേരെ പിടികൂടി. ഇവയ്‌ക്ക് ഒരു ലക്ഷം രൂപ വിലവരുമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ചേവായൂര്‍ സ്വദേശി സാള്‍ട്ടണ്‍, കല്ലായി സ്വദേശി അനീഷ്, പന്നിയങ്കര സ്വദേശി നിശാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലര്‍ച്ചെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിന് പരിസരത്തുള്ള ലോഡ്ജില്‍ പോലീസ് പരിശോധന നടത്തിയത്. ഇവിടത്തെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനാണ് പ്രതികള്‍ എം.ഡി.എം.എ എത്തിച്ചതെന്ന് മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു. പാക്കറ്റുകളിലാക്കി വില്‍പ്പനയ്‌ക്ക് തയ്യാറാക്കിയ എം.ഡി.എം.എയാണ് ഇവരില്‍നിന്ന് പിടികൂടിയത്. കൂടാതെ മൂന്ന് ബൈക്കും 13500 രൂപയും എം.ഡി.എം.എ തൂക്കാനുള്ള ത്രാസും പ്രതികളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം കഴിഞ്ഞ ദിവസം കോഴിക്കോട് ചേവായൂരിലും സമാന സംഭവം നടന്നു. ബെംഗളൂരുവിൽ നിന്ന് വൻതോതിൽ എംഡിഎംഎ കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തിയ സംഘം കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
കൊച്ചിയിൽ നടന്ന മയക്ക് മരുന്ന വേട്ടയിൽ വീര്യം കൂടിയ 5.89 ഗ്രാം കൊക്കയിൻ, 5.71 ഗ്രാം എംഡിഎംഎ, 1.52 ഗ്രാം കഞ്ചാവ് ഓയിൽ എന്നിവ പിടികൂടി. സംഭവത്തിൽ പച്ചാളം പുത്തൻതറ വീട്ടിൽ രോഷെല്ലെ വിവേര (38) ആണ് പിടിയിലായത്. ഇയാൾ ആഡംബര കാറിൽ ബെംഗളൂരുവിൽ നിന്നും ലഹരി മരുന്ന് കൊച്ചിയിൽ എത്തിച്ച് വിൽപ്പന നടത്തി വരികയായിരുന്നെന്ന് പോലീസ് അറിയിച്ചു