തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ 24 മീറ്റർ വീതിയില്‍ എംസി റോഡ് നാലുവരി പാതയായി പുനർനിർ‌മ്മിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം.

Spread the love

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്‌ജറ്റില്‍ സംസ്ഥാനത്തെ റോഡ് വികസനത്തിന് വമ്പൻ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
എംസി റോഡില്‍ ധനമന്ത്രിയുടെ മണ്ഡലമായ കൊട്ടാരക്കരയില്‍ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി ബൈപാസ് നിർമ്മാണത്തിന് ഇതിനകം 110.36 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി സഭയില്‍ അറിയിച്ചു.

video
play-sharp-fill

ഇതിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. മന്ത്രിയുടെ മണ്ഡലത്തില്‍ മാത്രമല്ല കൊല്ലം ജില്ലയില്‍ വേറെയും ബൈപാസ് പദ്ധതികള്‍ ഇത്തവണ ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

എംസി റോഡ്‌ വികസനം ആദ്യ ഘട്ട പദ്ധതി ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 5317 കോടി രൂപ കിഫ്‌ബി വഴി ഇതിനായി വകയിരുത്തിയെന്ന് ധനമന്ത്രി അറിയിച്ചു. പദ്ധതി ആദ്യ ഘട്ടത്തില്‍ കൊല്ലം ജില്ലയിലെ നിലമേല്‍, ചടയമംഗലം, ആയൂർ എന്നിവിടങ്ങളില്‍ ബൈപാസുകളുടെ നിർമ്മാണവും വിവിധ ജംഗ്‌ഷനുകളുടെ വികസനവും നടപ്പിലാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ 24 മീറ്റർ വീതിയില്‍ എംസി റോഡ് നാലുവരി പാതയായി പുനർനിർ‌മ്മിക്കുമെന്നാണ് പ്രഖ്യാപനം. എംസി റോഡിലെ മറ്റ് തിരക്കേറിയ ജംഗ്‌ഷനുകളായ കിളിമാനൂർ, പന്തളം, ചെങ്ങന്നൂർ എന്നിവയുടെ നിർമ്മാണവും പാതയിലെ വിവിധ ജംഗ്‌ഷനുകളുടെ വികസനവും നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.