ചെട്ടികുളങ്ങരയിൽ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു ; ദുരൂഹതയെന്ന് പൊലീസ്

ചെട്ടികുളങ്ങരയിൽ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു ; ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ

ആലപ്പുഴ : മാവേലിക്കര ചെട്ടികുളങ്ങരയിൽ വീടിനുള്ളിൽ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ചെട്ടികുളങ്ങര വടക്കേത്തുണ്ടം പാലപ്പളളിൽ വീട്ടിൽ രാഘവൻ(70), ഭാര്യ മണിയമ്മ(65) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ ഇവരുടെ കോൺക്രീറ്റ് വീട് പൂർണമായും തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരുടെയും മൃതദേഹങ്ങളും കത്തിക്കരിഞ്ഞു.എന്നാൽ സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കായതിനെ തുടർന്ന് അപകടമുണ്ടായതാണോ അതോ ആത്മഹത്യയാണോയെന്ന് വ്യക്തമല്ല.

രാഘവനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. അടുക്കളയിൽ പാചകത്തിനുപയോഗിക്കുന്ന സിലിണ്ടറിൽ നിന്നല്ല അപകടമുണ്ടായിരിക്കുന്നത്.

വീട്ടിൽ ബെഡ് റൂമിൽ സൂക്ഷിച്ചതായി കരുതുന്ന സിലിണ്ടറാണ് തീപിടിത്തതിന് കാരണമായത്. എന്നാൽ ഈ ഗ്യാസ് സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്നതെങ്ങനെയെന്ന് വ്യക്തമല്ല.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ സ്‌ഫോടനശബ്ദവും തീയും കണ്ട് അയൽവാസികളാണ് വിവരം പൊലീസിനെയും ഫയർഫോഴ്‌സിനെയും അറിയിച്ചത്. അപകടം സംഭവിച്ച് ഏതാനും നിമിഷങ്ങൾക്കകം തന്നെ സിലിണ്ടറിൽ നിന്നും ഗ്യാസ് വീട്ടിനുള്ളിലാകെ പരക്കുകയും മുൻവശത്തെ മുറിയിലുൾപ്പെടെ തീയും പുകയും നിറയുകയും ചെയ്തു.

അതിനാൽ അയൽക്കാർക്കാർക്കും വീട്ടിനുളളിലേക്ക് കടക്കാനായില്ല.സ്‌ഫോടനത്തിൽ ജനാലകളും വാതിലുകളും പെട്ടിത്തെറിച്ചു.വീട്ടുപകരണങ്ങളും കത്തിയമർന്നു. ഫയർഫോഴ്‌സെത്തി തീ കെടുത്തിയെങ്കിലും ദമ്പതിമാരുടെ ശരീരം പൂർണ്ണമായും കത്തിക്കരിഞ്ഞിരുന്നു.

തുടർന്ന് പൊലീസ് വീട് സീൽചെയ്തു. ബുധനാഴ്ച രാവിലെ ഫോറൻസിക് വിദഗ്ദരെത്തി തെളിവെടുത്തശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

കായംകുളം എം..എസ്,എം കോളേജ് ജീവനക്കാരനായ വിനോദ് കുമാറാണ് മകൻ.ഇയാൾ പത്തിയൂരിലാണ് താമസം. ഇയാളെക്കൂടാതെ ഇവർക്ക് ഒരുമകൾ കൂടിയുണ്ട്.