
തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മപുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു.
പള്ളികളില്‍ വിശുദ്ധ കുർബാനയും പ്രത്യേക കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു. പെസഹാ ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ കാർമികത്വത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു. കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം സെന്‍റ് മേരീസ് പള്ളിയില്‍ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിയുടെ നേതൃത്വത്തില്‍ രാവിലെ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു.
യേശുദേവന്റെ കുരിശുമരണത്തിന് മുമ്പ് 12 ശിഷ്യൻമാർക്കൊപ്പം നടത്തിയ അവസാന അത്താഴത്തിന്റെ സ്മരണയായാണ് പെസഹവ്യാഴം ആചരിക്കുന്നത്. ഓരോ ഇടവകയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരുടെ പാദം കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്ത്യ അത്താഴത്തിനു മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓർമ്മയ്ക്കാണ് കാല്‍ കഴുകല്‍ ശുശ്രൂഷ. തുടർന്ന് അപ്പം മുറിക്കല്‍ ചടങ്ങും നടക്കും. കുരിശു മരണത്തിന്റെ സ്മരണയില്‍ നാളെ ക്രൈസ്തവർ ദുഃഖവെള്ളി ആചരിക്കും.