
വിവാഹം ആഘോഷമായി കഴിഞ്ഞു; പെട്ടെന്ന് വധുവിന് അമ്മയെ നോക്കാൻ പോകണമെന്ന് വാശി; രണ്ടുദിവസത്തിനുശേഷം മടങ്ങിവരാമെന്ന് പറഞ്ഞ് പോയിട്ട് പിന്നിട് വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല; വിവാഹപ്പെട്ടി തുറന്നപ്പോള്‍ പയ്യന്റെ നെഞ്ച് തകര്‍ന്നു; സ്വര്‍ണവുമായി വധു മുങ്ങിയെന്ന പരാതിയുമായി യുവാവ്
ഷിംല: വിവാഹം കഴിഞ്ഞ ദിവസം തന്നെ വരന് വധുവിന്റെ വക എട്ടിന്റെ പണി.
ഹിമാചല്‍ പ്രദേശിലാണ് സംഭവം നടന്നത്. കല്യാണ ദിവസം തന്നെ വധു സ്വർണവുമായി മുങ്ങിയതാണ് സംഭവം.
ഗ്രാമത്തിനെ തന്നെ ഞെട്ടിപ്പിച്ച സംഭവം ഇങ്ങനെ. വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം സ്വര്‍ണവും പണവും കൊണ്ട് വധു കടന്നുകളഞ്ഞെന്ന പരാതിയുമായി യുവാവ്. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലെ സഹി ഗ്രാമത്തിലാണ് സംഭവം നടന്നത്.
ജിതേഷ് ശര്‍മ എന്ന യുവാവാണ് പോലീസില്‍ പരാതി നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024 ഡിസംബര്‍ 13-നാണ് ബബിത എന്ന യുവതിയുമായി ജിതേഷിന്റെ വിവാഹം നടന്നത്. ക്ഷേത്രത്തില്‍ വെച്ച് എല്ലാ ആചാരങ്ങളോടും കൂടിയായിരുന്നു വിവാഹം. ജിതേഷിന്റെ കുടുംബാംഗങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
വിവാഹത്തിന് ശേഷം, ബബിത യമുനാനഗറിലെ
സ്വന്തംവീട്ടിലേക്ക് പോവുകയായിരുന്നു. അമ്മയ്ക്ക് സുഖമില്ലെന്ന കാരണം പറഞ്ഞായിരുന്നു ഇത്. പോയപ്പോള്‍ സ്വര്‍ണവും അവര്‍ കൊണ്ടുപോയി.
രണ്ടുദിവസത്തിനുശേഷം മടങ്ങിവരാമെന്ന് ഉറപ്പുനല്‍കിയിരുന്നെന്നും പക്ഷെ അതിനുശേഷം തന്റെ ഫോണ്‍ എടുക്കുന്നില്ലെന്നും ജിതേഷ് പറയുന്നു. ബല്‍ദേവ് ശര്‍മ എന്നയാളാണ് ഈ വിവാഹം ശരിയാക്കിത്തന്നതെന്നും ഒന്നരലക്ഷം രൂപ ഇയാള്‍ ഇതിനായി കൈപ്പറ്റിയിരുന്നെന്നും ജിതേഷ് വ്യക്തമാക്കി.
ബബിത പോയതിന് പിന്നാലെ ബല്‍ദേവിനെ ബന്ധപ്പെട്ടെങ്കിലും വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ജിതേഷ് പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും ഹാമിര്‍പുര്‍ എസ്.പി. ഭഗത് സിങ് വ്യക്തമാക്കി.

ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രമേഷിന് രാജ്യത്താകെ വിദ്യാസമ്പന്നരായ പതിനെട്ട് ഭാര്യമാര്‍; വിവാഹ തട്ടിപ്പിന് ഇരയായവരില്‍ മലയാളിയും; പറ്റിക്കപ്പെട്ടവരില്‍ കൂടുതലും ഡോക്ടര്‍മാർ; വശത്താക്കിയത് ഒറ്റക്കാര്യം പറഞ്ഞ്…
സ്വന്തം ലേഖിക
ഭുവനേശ്വര്‍: രാജ്യത്ത് പല സംസ്ഥാനങ്ങളില്‍ നിന്നായി പതിനെട്ട് സ്ത്രീകളെ വിവാഹം ചെയ്ത അറുപത്തിയഞ്ചുകാരനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്ത്.
ഒഡീഷ സ്വദേശി രമേഷ് സ്വയ്ന്‍ കേരളത്തിലും വിവാഹത്തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ഭുവനേശ്വര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഉമാശങ്കര്‍ ഡാഷ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍പ് കൊച്ചിയില്‍ ഒരു തട്ടിപ്പു കേസില്‍ ഇയാള്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ തുടര്‍ന്ന് കേരളത്തില്‍ തട്ടിപ്പിനിരയായ യുവതിയുടെ സഹോദരന്‍ വിളിച്ചുവെന്നും, പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇയാളുടെ പതിനെട്ടു ഭാര്യമാരില്‍ പതിനാറ് പേരും ഒഡീഷയ്ക്കു പുറത്തു നിന്നുള്ളവരാണ്. പറ്റിക്കപ്പെട്ടവരില്‍ കൂടുതലും ഡോക്ടര്‍മാരാണ്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് അസി. കമന്‍ഡാന്റ്, ഇന്‍ഷുറന്‍സ് കമ്പനിയിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, സുപ്രീംകോടതി അഭിഭാഷക എന്നിവരും ഉള്‍പ്പെടുന്നു.
ഡല്‍ഹിയില്‍ നിന്നുള്ള ഡോക്ടറുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. 1982 മുതലാണ് പ്രതി വിവാഹത്തട്ടിപ്പ് നടത്തിയത്.
അസമില്‍ നിന്നുള്ള ഡോക്ടറില്‍ നിന്ന് 23 ലക്ഷം രൂപയാണ് രമേഷ് തട്ടിയെടുത്തത്. ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് പ്രതിയുടെ വിദ്യാഭ്യാസ യോഗ്യത. ഡോക്ടറാണെന്നും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനാണെന്നുമൊക്കെയാണ് ഇയാള്‍ പലരോടും പറഞ്ഞത്.