video
play-sharp-fill

ഛത്തീസ്‌ഗഡില്‍ രണ്ട് സ്ഥലങ്ങളിലായി 22 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു; ഒരു ജവാന് വീരമൃത്യു

ഛത്തീസ്‌ഗഡില്‍ രണ്ട് സ്ഥലങ്ങളിലായി 22 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു; ഒരു ജവാന് വീരമൃത്യു

Spread the love

റായ്‌പൂർ: ഛത്തീസ്‌ഗഡില്‍ രണ്ട് സ്ഥലങ്ങളിലായി 22 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബിജാപ്പൂർ – ദന്ദേവാഡ ജില്ലാ അതിർത്തിയിലും കാങ്കീറിലുമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

ബിജാപ്പൂരില്‍ 18പേരും കാങ്കറില്‍ നാലുപേരുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ റിസർവ് സേനാംഗം വീരമൃത്യു വരിച്ചു .

 

ഇന്ന് രാവിലെ മുതല്‍ പ്രദേശത്തെ വനമേഖലയില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടക്കുകയാണ്. രണ്ടുപേരെയാണ് ആദ്യം വധിച്ചത്. ഉച്ചയോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി. ഇവരില്‍ നിന്ന് വൻ ആയുധ ശേഖരം കണ്ടെടുത്തതായും സുരക്ഷാ സേന അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഛത്തീസ്‌ഗഡില്‍ ഫെബ്രുവരിയില്‍ നടന്ന ഏറ്റുമുട്ടലില്‍ 31 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. 2026 മാർച്ചോടുകൂടി സംസ്ഥാനത്തെ മാവോയിസ്റ്റ് സാന്നിദ്ധ്യം പൂർണമായി തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ഛത്തീസ്‌ഗഡില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.