താക്കീത് നൽകിയിട്ടും ജഡ്ജിയുടെ വാഹനത്തിന് പിറകിൽ നിരന്തരം ഹോണടിച്ച് ശല്യമുണ്ടാക്കിയ ഡ്രൈവറെ ജഡ്ജി പൊക്കി ; വൈകുന്നേരം വരെ കോടതി ഹാളിന്റെ മൂലയിൽ തടവുശിക്ഷയും

താക്കീത് നൽകിയിട്ടും ജഡ്ജിയുടെ വാഹനത്തിന് പിറകിൽ നിരന്തരം ഹോണടിച്ച് ശല്യമുണ്ടാക്കിയ ഡ്രൈവറെ ജഡ്ജി പൊക്കി ; വൈകുന്നേരം വരെ കോടതി ഹാളിന്റെ മൂലയിൽ തടവുശിക്ഷയും

സ്വന്തം ലേഖകൻ

മഞ്ചേരി : താക്കീത് നൽകിയിട്ടും തിരക്കേറിയ റോഡിൽ ജഡ്ജിയുടെ വാഹനത്തിനു പിറകിൽ നിരന്തരം ഹോണടിച്ച് ശല്യമുണ്ടാക്കിയ സ്വകാര്യ ബസ് ഡ്രൈവറെ ജഡ്ജി പൊക്കി. വൈകുന്നേരം വരെ കോടതി ഹാളിന്റെ മൂലയിൽ തടവുശിക്ഷയും. മഞ്ചേരി-വഴിക്കടവ്-മരുതക്കടവ് റുട്ടിലോടുന്ന കെഎൽ 10 എഇ 8637 എവൺ ബസ് ഡ്രൈവർ മരുത തെച്ചിയോടൻ അബ്ദുൾ റാഷിക്കിനെതിരെയാണ്(28) നടപടി.

മരണവീട്ടിലേക്കു കോടതി ജീവനക്കാരൊത്തു പോവുകയായിരുന്നു മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.വി നാരായണൻ. നിലമ്പൂർ ചെട്ടിയങ്ങാടിയിലെത്തിയപ്പോൾ റോഡിൽ ഗതാഗത തടസം നേരിട്ടു. ഈ സമയം പിറകിലെത്തിയ സ്വകാര്യ ബസ് നിരന്തരം ഹോണടിച്ചു ശല്യപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശല്യം രൂക്ഷമായപ്പോൾ വാഹനത്തിൽ നിന്നിറങ്ങിയ ജഡ്ജി ഡ്രൈവറെ താക്കീത് നൽകിയെങ്കിലും ജനതപ്പടി വരെ ഹോൺ അടിക്കുകയായിരുന്നു. തുടർന്നു ബസ് ഡ്രൈവറെ കോടതിയിൽ ഹാജരാക്കാൻ നിലമ്പൂർ പൊലീസിനു നിർദേശം നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയ അബ്ദുൾ റാഷിക്കിനെ കോടതി പിരിയും വരെ തടവിനു ശിക്ഷിക്കുകയായിരുന്നു. വൈകുന്നേരം വരെ കോടതി ഹാളിന്റെ മൂലയിൽ നിന്ന പ്രതിയെ പിന്നീട് വിട്ടയക്കുകയായിരുന്നു