
സ്വന്തം ലേഖകൻ
മംഗളൂരു : മംഗളൂരുവിൽ കോളേജ് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ്. ചതിയിൽപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും എത്തിക്കുന്ന പെൺകുട്ടികളിൽ പ്രായപൂർത്തിയാകാത്തവരും. പതിനേഴുകാരിയായ അതിജീവിതയുടെ പരാതിയിൽ അഞ്ചംഗസംഘം അറസ്റ്റിൽ
സംഘത്തിലെ മുഖ്യകണ്ണി ഷമീമ, ഭര്‍ത്താവ് സിദ്ദിഖ്, കൂട്ടാളിയായ ഐഷമ്മ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് പിടിയിലായത്. മൂന്നു പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും മംഗളൂരു സിറ്റി പോലീസ് അറിയിച്ചു.
കോളേജ് വിദ്യാര്‍ത്ഥികളെയും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയുമാണ് സംഘം വലയിലാക്കിയത്. സംഘത്തിന്റെ പീഡനത്തിനിരയായാ അതിജീവിതയായ പതിനേഴ്കാരിയാണ് പോലീസില്‍ പരാതി നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് നടത്തിയ പരിശോധനയില്‍ അട്ടാവര്‍ നന്ദിഗുഡയിലുള്ള അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തി. അപ്പാര്‍ട്ട്‌മെന്റിലെ കിടപ്പ് മുറിയിലടക്കം നിരവധി ക്യാമറകള്‍ ഘടിപ്പിച്ചിരുന്നു. ചതിവില്‍പ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് കുട്ടികളെ ഇവിടെ എത്തിച്ചിരുന്നത്.
ഇടപാടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ചു പ്രതികളുടെയും നിരവധി മൊബൈല്‍ ഫോണുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് സാങ്കേതിക പരിശോധനയ്‌ക്ക് വിധേയമാക്കും.