ഭക്ഷണം കഴിക്കുന്നതിനിടെ രാഹിൽ വീട്ടിലെത്തി; മാനസയെ കയ്യിൽ പിടിച്ചു വലിച്ച് ബലമായി മുറിയിലേയ്ക്കു കൊണ്ടുപോയി വെടിവെച്ചു കൊന്നു; അൽപ സമയത്തിന് ശേഷം അടുത്ത വെടിയൊച്ചയും മുഴങ്ങി

Murder concept - gun with blood on white background, close-up.
Spread the love

സ്വന്തം ലേഖകൻ

കോതമംഗലം: മെഡിക്കൽ വിദ്യാർത്ഥിനിയായ മാനസയെ രാഹിൽ എന്ന ചെറുപ്പക്കാരൻ വെടിവെച്ചു കൊന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ഏവരും കേട്ടത്. കോതമംഗലം നെല്ലിക്കുഴിയിൽ വാടകയ്ക്കു താമസിക്കുന്ന വീട്ടിലെത്തിയാണ് മാനസയെ രാഹിൽ വെടിവച്ചു കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച, ഉച്ചയ്ക്കു മൂന്നുമണിയോടെ പെൺകുട്ടികൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെയാണ് രാഹിൽ വീട്ടിലെത്തി. ഇയാളെന്തിനാണ് ഇവിടെ വന്നത് എന്നു ചോദിച്ച് എഴുന്നേറ്റ മാനസയെ, കയ്യിൽ പിടിച്ചു വലിച്ച് ബലമായി ഒരു മുറിയിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുറിയിൽ നിന്നു ബഹളം കേട്ട് കൂടെയുണ്ടായിരുന്ന കുട്ടികൾ മുറിയിലേയ്ക്കു ചെല്ലുമ്പോഴേയ്ക്കും വെടിവച്ചിരുന്നു. ശബ്ദം കേട്ട് എല്ലാവരും ബഹളം വച്ചതോടെ അടുത്ത വെടിയും മുഴങ്ങി.

കതക് തുറന്ന് അകത്തു ചെല്ലുമ്പോൾ രണ്ടു പേരും വെടിയേറ്റു വീണു കിടക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോളജിൽ ഹൗസ് സർജൻസി ചെയ്യുന്ന ആറു പെൺകുട്ടികൾ രണ്ടു നില കെട്ടിടത്തിനു മുകളിലെ നില വാടകയ്‌ക്കെടുത്തു താമസിക്കുകയായിരുന്നു.

ഇവർ നേരത്തെ പരിചയമുള്ളവരാണ് എന്നാണ് അറിയുന്നത്. എന്നാൽ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.