
സ്വന്തം ലേഖകൻ
കോട്ടയം: മണർകാട്ടെ പമ്പുടമ സക്കറിയ യുവതിയുടെ നഗ്നചിത്രവും വീഡിയോയും ആവശ്യപ്പെട്ടത് വിവാഹവാഗ്ദാനം നല്കി. ഭർത്താവ് മരിച്ച യുവതി പുനർവിവാഹം കഴിക്കുന്നതിനായി പത്രപരസ്യം നല്കിയിരുന്നു. പരസ്യം കണ്ട സക്കറിയ യുവതിയോട് വിവാഹാലോചന നടത്തി പ്രണയചതിയിൽപ്പെടുത്തുകയായിരുന്നു.
താൻ വില്ലേജ് ഓഫിസറാണെന്നും , പേര് റോയി മാത്യുവെന്നാണെന്നും, മൂവാറ്റുപുഴ സ്വദേശിയാണെന്നും ഭാര്യ മരിച്ച് പോയിട്ട് വർഷങ്ങളായെന്നും പറഞ്ഞാണ് സക്കറിയ യുവതിയോട് വിവാഹാലോചന നടത്തിയത്. ഫോണിൽ പരസ്പരം സംസാരിച്ചതോടെ യുവതിയുടെ വീട്ടുകാർക്കും ആലോചന ഇഷ്ടപ്പെട്ടു.
പിന്നീട് ഫോൺ വിളി തുടർന്നതോടെ ഇരുവർക്കുമിടയിൽ പ്രണയം മൊട്ടിട്ടു. സംസാരമധ്യേ യുവതിയുടെ ആദ്യ ഭർത്താവുമായുള്ള സ്വകാര്യ നിമിഷങ്ങളെക്കുറിച്ച് സക്കറിയ ചോദിച്ചറിഞ്ഞു. തുടർന്ന് യുവതിയുടെ നഗ്നവീഡിയോയും, ചിത്രങ്ങളും ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്നെ വിവാഹം കഴിക്കാൻ പോകുന്ന ആളല്ലേയെന്ന് കരുതി യുവതി നഗ്നചിത്രങ്ങളും വീഡിയോയും സക്കറിയായുടെ വാട്സാപ്പ് നമ്പരിൽ അയച്ചുകൊടുത്തു. പല ദിവസങ്ങളിലും ഇത് തുടർന്നു. പിന്നീട് സക്കറിയായോട് വീട്ടിലേക്ക് വരാനും ബന്ധുക്കളുമായി സംസാരിച്ച് വിവാഹം ഉറപ്പിക്കാനും യുവതി പറഞ്ഞു. ഇതോടെ സക്കറിയായുടെ മട്ട് മാറി.
സക്കറിയ വീണ്ടും ചിത്രങ്ങൾ ആവശ്യപ്പെട്ടതോടെ യുവതി നല്കിയില്ല. ഇതിൽ കുപിതനായ സക്കറിയ വീഡിയോയും ചിത്രങ്ങളും ഷെയർ ചെയ്ത് പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
2124/2021 ക്രൈം നമ്പരിൽ ഐപിസി 354 D, 506,509, ഐടി ആക്റ്റ് 67 ആയി ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ സക്കറിയായിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനിടെ കേസ് അട്ടിമറിക്കാനായി ഗുണ്ടാലിസ്റ്റിൽ പെട്ട ബ്ലേഡുകാരൻ ശ്രമിക്കുന്നതായുള്ള സൂചനയും പുറത്ത് വരുന്നുണ്ട്.