കുടുംബവഴക്കിനെത്തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു;മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഭര്‍ത്താവ് തിരികെ വരാതിരുന്നതോടെ യുവതി പരിഭ്രാന്തിയിലായി;സംഭവത്തിൽ അന്വേഷണമാരംഭിച്ച് പോലീസ്
സ്വന്തം ലേഖിക
നെടുങ്കണ്ടം: കുടുംബവഴക്കിനെത്തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മണിക്കൂറുകള്‍ റോഡരികിൽ നിന്ന യുവതിയെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി അഭയകേന്ദ്രത്തിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം ഇടുക്കി നെടുങ്കടം ടൗണിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശികളായ ദമ്പതിമാര്‍ തൂക്കുപാലത്തിന് സമീപമുള്ള തോട്ടത്തില്‍ രണ്ടാഴ്ച മുമ്പാണ് ജോലിക്കായി എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മിക്കപ്പോഴും മദ്യലഹരിയിലായിരുന്ന ഭര്‍ത്താവുമായി ഭാര്യ നിരന്തരം കലഹമായതോടെ തോഴിലുടമ ബുധനാഴ്ച ഇവരെ പറഞ്ഞുവിട്ടു. രാവിലെ 11 മണിയോടെ തൂക്കുപാലം ടൗണിലെത്തിയ ദമ്പതിമാര്‍ റോഡരികില്‍ നിന്ന് വഴക്കുണ്ടാക്കി. ഇതോടെ ഭര്‍ത്താവ് യുവതിയെ ഉപേക്ഷിച്ച് വാഹനത്തില്‍ കയറി പോയി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഭര്‍ത്താവ് തിരികെ വരാതിരുന്നതോടെ യുവതി പരിഭ്രാന്തിയിലായി. നാട്ടുകാരാണ് നെടുങ്കണ്ടം പൊലീസിനെ വിവരം അറിയിച്ചത്.
നെടുങ്കണ്ടം സി.ഐ ബി.എസ്. ബിനുവിന്റെ നിര്‍ദേശത്തെ തുടർന്ന് പൊലീസ് സംഘം യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഭര്‍ത്താവിന്റെ മൊബൈല്‍ ഫോൺ സ്വിച്ച് ഓഫാണ്. ഇയാളെകുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. പൊലീസ് മധ്യപ്രദേശിലുള്ള യുവതിയുടെ അമ്മയുമായി ബന്ധപ്പെട്ടു. യുവതിയെ കൂട്ടിക്കൊണ്ടുപോവാനായി അമ്മ എത്തുന്നതുവരെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.