
ഇഎംഐ മുടങ്ങിയതിന് ബാങ്ക് സര്‍വ്വീസ് ചാര്‍ജ് പിടിച്ചു; എടിഎമ്മില്‍ പടക്കമെറിഞ്ഞ് യുവാവ്; പത്തനംതിട്ട സ്വദേശി അറസ്റ്റിൽ
സ്വന്തം ലേഖിക
തൃശൂര്‍: നഗരത്തിലെ എടിഎമ്മില്‍ പടക്കമെറിഞ്ഞ സംഭവത്തി പ്രതി പിടിയില്‍.
പത്തനംതിട്ട ആങ്ങമൂഴി സ്വദേശി രജീഷ് പ്രകാശ് ആണ് തൃശൂര്‍ ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇഎംഐ മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് സര്‍വ്വീസ് ചാര്‍ജ് പിടിച്ചതില്‍ പ്രകോപിതനായാണ് രജീഷ് തൃശൂരിലെ എടിഎമ്മിനുള്ളിലേക്ക് പടക്കമെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
പത്തനംതിട്ട സ്വദേശിയായ രജീഷ് തൃശൂരില്‍ എസി മെക്കാനിക്കായി ജോലി നോക്കി വരികയാണ്. ഇതിനിടയിലാണ് ഇഎംഐ മുടങ്ങിയതിനെ തുടര്‍ന്ന് സര്‍വ്വീസ് ചാര്‍ജ് പിടിച്ചതായി മൊബൈലില്‍ മെസേജ് ലഭിച്ചത്.
സംഭവത്തിനു മുൻപ് രതീഷ് ബാങ്കിന്റെ ശാഖയിലെത്തി ജീവനക്കാരുമായി തര്‍ക്കിച്ചിരുന്നു. ഇവിടെ നിന്ന് ജനറല്‍ ആശുപത്രി പരിസരത്തെ പടക്കക്കടയില്‍ നിന്നു പടക്കംവാങ്ങി തിരിച്ചെത്തി എടിഎമ്മിനുള്ളിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിയെ കണിമംഗലത്തുനിന്നുമാണ് പിടികൂടിയത്.