സിനിമാക്കാര്‍ തന്നെ ഉണ്ടാക്കിയ ഗോസിപ്പ്; ആത്മഹത്യ ചെയ്യുന്നതാണെന്ന് നല്ലതെന്ന് അമ്മ കേള്‍ക്കേണ്ടി വന്നു; മംമ്ത

സിനിമാക്കാര്‍ തന്നെ ഉണ്ടാക്കിയ ഗോസിപ്പ്; ആത്മഹത്യ ചെയ്യുന്നതാണെന്ന് നല്ലതെന്ന് അമ്മ കേള്‍ക്കേണ്ടി വന്നു; മംമ്ത

സ്വന്തം ലേഖകൻ

മലയാള സിനിമയില്‍ ഏറെ നാളുകളായി മുന്‍നിരയില്‍ തുടരുന്ന നായിക നടിയാണ് മംമ്ത മോഹന്‍ദാസ്. മയൂഖം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് മംമ്ത വളരെ പെട്ടെന്ന് തന്നെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ടു.

അര്‍ബന്‍ ഗേള്‍ ഇമേജാണ് കരിയറില്‍ അന്നും ഇന്നും മംമ്തയ്ക്കുള്ളത്. ചെയ്ത വേഷങ്ങളില്‍ കൂടുതലും ഇത്തരത്തിലുള്ളതുമാണ്. പാസഞ്ചര്‍, മൈ ബോസ്, ടു കണ്‍ട്രീസ് തുടങ്ങിയ സിനിമകളെല്ലാം കരിയറില്‍ മംമ്തയ്ക്ക് ജനപ്രീതി നേടിക്കൊടുത്തു.സ്ഥിരം കണ്ട് വരുന്ന കഥാപാത്രങ്ങളല്ല മംമ്ത ചെയ്യുന്നതില്‍ കൂടുതലെന്നതും ശ്രദ്ധേയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മംമ്തയുടെ പുതിയ സിനിമയാണ് ലൈവ്. വികെപി സംവിധാനം ചെയ്ത സിനിമയില്‍ പ്രിയ വാര്യര്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. വ്യാജ വാര്‍ത്തകളുണ്ടാക്കുന്ന ആഘാതമാണ് സിനിമയുടെ പ്രമേയം.

തെറ്റായ വാര്‍ത്തകള്‍ തന്നെ ബാധിച്ചതിനെക്കുറിച്ച്‌ മംമ്ത പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്
കരിയറിന്റെ ഒരു ഘട്ടത്തില്‍ തന്നെക്കുറിച്ച്‌ വന്ന തെറ്റായ വാര്‍ത്ത കുടുംബത്തെ ഏറെ ബാധിച്ചിരുന്നെന്ന് മംമ്ത തുറന്ന് പറഞ്ഞു. സിനിമയിലെ ആളുകള്‍ തന്നെയാണ് ഈ ഗോസിപ്പ് ഉണ്ടാക്കിയതെന്ന് കരുതുന്നെന്നും മംമ്ത വ്യക്തമാക്കി. എന്റെ കരിയര്‍ തുടങ്ങുന്ന സമയത്ത് ഫേക്ക് ന്യൂസ് ഉണ്ടാക്കിയാണ് അന്ന് സിനിമ പ്രൊമോട്ട് ചെയ്തിരുന്നത്.

‘അത് ആറ് മാസത്തോളം എന്റെ കുടുംബത്തിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കി. എന്റെ ഒരു ബന്ധു ഇനി നിങ്ങള്‍ ആത്മഹത്യ ചെയ്യുന്നതാണെന്ന് നല്ലതെന്ന് പറഞ്ഞു. എന്റെ അമ്മയോടാണ് പറഞ്ഞത്. അമ്മ ഏത് അവസ്ഥയിലൂടെയായിരിക്കും കടന്ന് പോവുന്നതെന്ന് ആലോചിച്ച്‌ നോക്കൂ’

ആദ്യമായി വീട്ടില്‍ സിനിമാ മാഗസിന്‍ വാങ്ങിക്കുന്നത് ഈ ന്യൂസ് വന്നതിന് ശേഷമാണ്. ആ സമയത്ത് ആളുകള്‍ക്ക് ഫോക്കസ് ചെയ്യാന്‍‌ മറ്റൊന്നുമില്ലായിരുന്നു,’ മംമ്ത പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ ബാധിക്കുന്ന യഥാര്‍ത്ഥ ഇരകള്‍ക്കാെപ്പം തന്നേ ഫേക്ക് വിക്ടിമുകളും ഉണ്ടെന്ന് മംമ്ത വ്യക്തമാക്കി. ഇന്ന് മോശം പബ്ലിസിറ്റി നല്ല പബ്ലിസിറ്റിയേക്കാള്‍ ഗുണം ചെയ്യുന്ന സമയമാണെന്നും മംമ്ത ചൂണ്ടിക്കാട്ടി.

മറുഭാഷാ സിനിമകളേക്കാള്‍ മലയാള സിനിമയില്‍ നല്ല സിനിമകള്‍ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മംമ്ത തുറന്ന് പറഞ്ഞു. ഇപ്പോള്‍ ഒരു തമിഴ് സിനിമ ചെയ്യുന്നുണ്ട്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. തമിഴില്‍ ഒരു കൊമേഴ്ഷ്യല്‍ സിനിമയ്ക്കായിരിക്കും പ്രാധാന്യം. നടിമാര്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടാവില്ലെന്നും മംമ്ത അഭിപ്രായപ്പെട്ടു.മഹേഷും മാരുതിയുമാണ് ലൈവിന് മുമ്ബ് മംമ്തയുടേതായി പുറത്തിറങ്ങിയ സിനിമ. ആസിഫലിയായിരുന്നു സിനിമയിലെ നായകന്‍. സിനിമ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ കുറച്ച്‌ നാളുകളായി വലിയൊരു ഹിറ്റ് മംമ്തയുടെ കരിയറില്‍ ഇല്ല. ലാല്‍ ജോസിനൊപ്പം ചെയ്ത മ്യാവൂ എന്ന സിനിമയും പരാജയപ്പെടുകയായിരുന്നു.

നടിയുടെ വരും സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്തിടെ വിറ്റിലിഗൊ എന്ന ഓട്ടോ ഇമ്മ്യൂണ്‍ കണ്ടീഷനെക്കുറിച്ച്‌ മംമ്ത മോഹന്‍ദാസ് തുറന്ന് പറഞ്ഞത് ചര്‍ച്ചയായിരുന്നു. സ്വയം ഒളിക്കുന്നു എന്ന് തോന്നിയ ഘട്ടത്തിലാണ് ഇതേക്കുറിച്ച്‌ തുറന്ന്പറഞ്ഞതെന്നും മംമ്ത വ്യക്തമാക്കിയിരുന്നു.

പ്രതിസന്ധികളെല്ലാം അതിജീവിച്ച്‌ കരിയറില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് മംമ്ത മോഹന്‍ദാസ്. മൈ ബോസ്, ടു കണ്‍ട്രീസ് പോലുള്ള ഹിറ്റ് സിനിമകളാണ് മംമ്തയില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. 2005 ലാണ് മയൂഖം എന്ന സിനിമയിലൂടെ മംമ്ത അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ഹരിഹരന്‍ സംവിധാനം ചെയ്ത സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ബസ് കണ്ടക്ടര്‍, ലങ്ക, ബാബ കല്യാണി തുടങ്ങിയ സിനിമകളില്‍ മംമ്ത അഭിനയിച്ചു.

Tags :