
മലയാള വാർത്ത ചാനലുകളുടെ റേറ്റിംഗിന് വേണ്ടിയുള്ള കിടമത്സരത്തിൽ സാന്നിധ്യം മറിയിച്ച് പുതിയ ചാനൽ ന്യൂസ് മലയാളം 24×7. കേരളത്തിലെ വാർത്താ ചാനലുകളില്‍ ഏറ്റവും അവസാനം വന്ന ന്യൂസ് മലയാളമാണ് റേറ്റിങ്ങ് ചാർട്ടില്‍ സാന്നിധ്യം അറിയിച്ചത്.
റേറ്റിങ്ങില്‍ മനോരമയ്ക്കും മാതൃഭൂമിക്കും ശേഷം ‘ന്യൂസ് മലയാളം’ ചാനല്‍ ആറാം സ്ഥാനത്തെത്തിയെന്നതും ശ്രദ്ധേയമാണ്. ജനം, കൈരളി ഉള്‍പ്പെടെ ന്യൂസ് 18, മീഡിയ വണ്‍ എന്നീ ചാനലുകളെയൊക്കെ പിന്നിലാക്കിയാണ് ന്യൂസ് മലയാളത്തിന്‍റെ മുന്നേറ്റം എന്നതാണ് ശ്രദ്ധേയം.
ചാനല്‍ നിലവില്‍ വന്നപ്പോള്‍ മുതല്‍ ചാനല്‍ റേറ്റിങ്ങ് ഏജൻസിയായ ബാർക് (ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൌണ്‍സില്‍) സബ്സ്ക്രിപ്ഷൻ ഉണ്ടെങ്കിലും റേറ്റിങ്ങ് പരസ്യപെടുത്താൻ ന്യൂസ് മലയാളം തയാറായിരുന്നില്ല. ആദ്യം സംപ്രേഷണം ആരംഭിച്ചപ്പോള്‍ പ്രവർത്തിച്ചിരുന്ന സ്റ്റുഡിയോയില്‍ നിന്ന് മാറി വിശാലമായ എ.ആർ.എക്സ് ആർ സ്റ്റുഡിയോയിലേക്ക് മാറി ഒരുമാസം പിന്നിടുമ്ബോഴാണ് ന്യൂസ് മലയാളം റേറ്റിങ്ങ് കണക്കുകള്‍ പരസ്യപ്പെടുത്താൻ തയാറായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ 9 ചാനലുകള്‍ അണിനിരന്നിരുന്ന റേറ്റിങ്ങ് മത്സരത്തിലേക്ക് ന്യൂസ് മലയാളം കൂടി വന്നതോടെ മറ്റ് ചാനലുകളുടെ പോയിൻറ് നിലയില്‍ ചലനങ്ങളുണ്ടാക്കി തുടങ്ങിയിട്ടുണ്ട്. ബാർക് ( ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൌണ്‍സില്‍) പുറത്തുവിട്ട 2025ലെ പതിനൊന്നാം വാരത്തിലെ റേറ്റിങ്ങില്‍ കേരളാ ഓള്‍ യൂണിവേഴ്സ് വിഭാഗത്തിലാണ് ന്യൂസ് മലയാളം ആറാം സ്ഥാനത്ത് എത്തിയത്.
കേരളാ ഓള്‍ യൂണിവേഴ്സ് വിഭാഗത്തില്‍ 17.45 പോയിൻറ് നേടിയാണ് ന്യൂസ് മലയാളം ചാനല്‍ ആറാം സ്ഥാനത്ത് എത്തിയത്. എന്നാല്‍ യൂണിവേഴ്സ് വിഭാഗത്തില്‍ ആറാം സ്ഥാനത്തുളള ന്യൂസ് മലയാളം ചാനലിന് കേരള മെയില്‍ എബി 22+ വിഭാഗത്തില്‍ അത് നിലനിർത്താനായില്ല.
കേരള മെയില്‍ എബി 22+ വിഭാഗത്തില്‍ 21.1 പോയിൻറാണ് ന്യൂസ് മലയാളം ചാനലിന് ലഭിച്ചത്. മംഗളം ചാനല്‍ മുന്‍ സിഇഓ ആയിരുന്ന ആര്‍ അജിത്കുമാര്‍ നേതൃത്വം നല്‍കുന്നതാണ് ന്യൂസ് മലയാളം ചാനല്‍. സീനിയര്‍ മാധ്യമപ്രവര്‍ത്തകരായ സനീഷ്, ഹര്‍ഷന്‍ എന്നിവരൊക്കെയാണ് എഡിറ്റോറിയല്‍ ടീമിനെ നയിക്കുന്നത്.
വാർത്താ ചാനലുകളുടെ റേറ്റിങ്ങില്‍ 11-ാം വാരത്തിലും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. കേരളാ യൂണിവേഴ്സ് വിഭാഗത്തില്‍ 78.1 പോയിൻറ് കരസ്ഥമാക്കി കൊണ്ടാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തിയത്. മുൻ ആഴ്ചയിലേക്കാള്‍ 2.2 പോയിൻറ് അധികം നേടാൻ ഏഷ്യാനെറ്റ് ന്യൂസിനായി എന്നത് മാത്രം ആശ്വാസം.
കഴിഞ്ഞ നാല് ആഴ്ചക്കിടയില്‍ ഇതാദ്യമായാണ് ഏഷ്യാനെറ്റ് ന്യൂസിന് ഇത്രയും പോയിൻറ് വർദ്ധിക്കുന്നത്. എന്നിട്ടും പോയിൻറ് നിലയിലെ പഴയ കുതിപ്പിന് ഒപ്പമെത്താൻ ഏഷ്യാനെറ്റ് ന്യൂസിന് സാധിച്ചില്ല. ചാനല്‍ ഉടമ രാജീവ് ചന്ദ്രശേഖർ ബി.ജെ.പി സംസ്ഥാന ഘടകത്തിൻെറ അധ്യക്ഷനായതോടെ ചാനലിൻെറ വിശ്വാസ്യതയിലും രാഷ്ട്രീയ നിഷ്പക്ഷതയിലും സംശയം ഉയർത്തിയിട്ടുണ്ട്.
ചാനല്‍ ഉളളടക്കത്തിലും ന്യൂസ് അവർ ചർച്ചകളിലും സർക്കാർ വിരുദ്ധ സമീപനം സ്വീകരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിനെതിരെ സി.പി.എമ്മും വിപുലമായ കാമ്ബയിൻ ആരംഭിച്ചിട്ടുണ്ട്. ഇതെല്ലാം കൂടി സൃഷ്ടിക്കുന്ന പ്രതിസന്ധി റേറ്റിങ്ങിനെ ബാധിക്കുമോയെന്ന ആശങ്ക എഡിറ്റോറിയല്‍ നേതൃത്വത്തിനുമുണ്ട്.
മുൻ ആഴ്ചയിലേപ്പോലെ തന്നെ കേരളാ ഓള്‍ യൂണിവേഴ്സ് വിഭാ68.9 പോയിൻറാണ് റിപോർട്ടർ ടിവി ഗത്തില്‍ റിപോർട്ടർ ടിവി തന്നെയാണ് രണ്ടാം സ്ഥാനത്ത്. 11-ാം വാരത്തിലെ റേറ്റിങ്ങില്‍ നേടിയത്. മുൻ ആഴ്ചയില്‍ നേടിയ പോയിൻറില്‍ നിന്ന് 0.6 പോയിൻറ് മാത്രം വർദ്ധിപ്പിക്കാനേ റിപോർട്ടർ ടിവിക്ക് സാധിച്ചുളളു.
റേറ്റിങ്ങില്‍ കേരള മെയില്‍ എബി 22+ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നിലനിർത്താൻ റിപോർട്ടർ ടിവിക്ക് സാധിച്ചിട്ടുമില്ല. യൂണിവേഴ്സ് വിഭാഗത്തില്‍ 64.6 പോയിൻറ് നേടി റിപോർട്ടറിന് പിന്നില്‍ മൂന്നാം സ്ഥാനം നേടിയ ട്വൻറി ഫോർ ന്യൂസ് മെയില്‍ എബി 22+ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്ത് എത്തി.
മെയില്‍ എബി 22+ വിഭാഗത്തില്‍ 85 പോയിൻറാണ് ട്വൻറിഫോറിൻെറ നേട്ടം. ഈ വിഭാഗത്തില്‍ റിപോർട്ടറിന് 83 പോയിൻറ് മാത്രമേ നേടാനായുളളു. യൂണിവേഴ്സ് വിഭാഗത്തില്‍ ട്വൻറി ഫോർ ന്യൂസും റിപോർട്ടറും തമ്മിലുളള വ്യത്യാസം 4 പോയിൻറായി കുറഞ്ഞിട്ടുണ്ട്.
യൂണിവേഴ്സ് വിഭാഗത്തില്‍ 38 പോയിൻറ് നേടി മനോരമ ന്യൂസ് നാലാം സ്ഥാനവും 30 പോയിൻറുമായി മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്ത് എത്തി. ന്യൂസ് മലയാളം ആറാം സ്ഥാനത്ത് എത്തിയതോടെ നേരത്തെ ഈ സ്ഥാനത്ത് ഉണ്ടായിരുന്ന ജനം ടിവി ഏഴാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.
17 പോയിൻറാണ് യൂണിവേഴ്സ് വിഭാഗത്തില്‍ ജനം ടിവി നേടിയത്. 14 പോയിൻറ് നേടി കൈരളി ന്യൂസ് എട്ടാം സ്ഥാനവും 13 പോയിൻറ് നേടി ന്യൂസ് 18 കേരളം ഒൻപതാം സ്ഥാനത്തും എത്തി.5 പോയിൻറ് മാത്രമുളള മീഡിയാ വണ്ണാണ് ഏറ്റവും അവസാന സ്ഥാനത്തുളളത്.