മലപ്പുറത്ത് പതിനാലുകാരിയുടെ കൊലപാതകം: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്: ഒരു കൂസലുമില്ലാതെ പ്ലസ് വൺ വിദ്യാർത്ഥിയായ കൊലയാളി

Spread the love

മലപ്പുറം: റയില്‍വെ പുറംപോക്ക് ഭൂമിയില്‍ 14കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിരവധി ചോദ്യങ്ങള്‍ ബാക്കി.
പെണ്‍കുട്ടിയെ സഹപാഠി എന്തിന് കൊന്നു, പ്രതി മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നോ, പതിനാറുകാരൻ ഒറ്റയ്ക്കാണോ ഈ ക്രൂരകൃത്യം നടത്തിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ല. ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പ്രതിയായ പ്ലസ് വണ്‍ വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞത്. കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

video
play-sharp-fill

സ്കൂളില്‍ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റായ മിടുക്കിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. സ്കൂളിലേക്ക് പോയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. സ്കൂളിലും എത്തിയില്ല. വൈകുന്നേരം 6 മണിയോടെ അമ്മയെ പരിചയമില്ലാത്ത ഒരു നമ്ബറില്‍ നിന്ന് വിളിച്ച്‌ വീടിനടുത്തെത്തിയെന്നും പെട്ടന്ന് വരാമെന്നും പെണ്‍കുട്ടി പറഞ്ഞു. പക്ഷെ രാത്രിയായിട്ടും അവള്‍ വീടെത്തിയില്ല. ആധിയിലായ വീട്ടുകാർ ഫോണില്‍ പലതവണ തിരിച്ചുവിളിച്ചു. ഫോണ്‍ സ്വിച്ച്‌ ഓഫായതോടെ കുടുംബം പൊലീസിനെ അറിയിച്ചു. കരുവാരകുണ്ട് പൊലീസ് നാട് അരിച്ചുപെറുക്കി.

മൊഴിയിലെ വൈരുദ്ധ്യം, ചോദ്യംചെയ്തപ്പോള്‍ നടുക്കുന്ന വിവരങ്ങള്‍
പരിസരവാസിയായ പ്ലസ് വണ്‍ വിദ്യാർത്ഥിയുമായി പെണ്‍കുട്ടിക്ക് അടുപ്പമുള്ളത് വീട്ടുകാർക്ക് അറിയാമായിരുന്നു. പൊലീസ് താക്കീത് ചെയ്ത് വിട്ടതാണ് കൗമാരക്കാരനെ. പെണ്‍കുട്ടി എവിടെയാണെന്ന് എന്തെങ്കിലും വിവരം ലഭിക്കുമോ എന്നറിയാൻ പൊലീസ് 16 കാരന്‍റെ വീട്ടിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്പോഴും ഒന്നും അറിയില്ലെന്ന് മറുപടി. പെണ്‍കുട്ടിയുടെ വീട്ടുകാർ വന്ന് ചോദിച്ചപ്പോഴും കൌമാരക്കാരൻ അതുതന്നെ ആവർത്തിച്ചു. മൊഴിയിലെ വൈരുദ്ധ്യം ശ്രദ്ധയില്‍ പെട്ട പൊലീസ് 16 കാരനെ വീണ്ടും ചോദ്യം ചെയ്തതോടെയാണ് ക്രൂര കൊലപാതകം നാടറിയുന്നത്.

വാണിയമ്ബലത്തിനും തൊടിയപുലത്തിനും ഇടയില്‍ റെയില്‍വേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടില്‍ വച്ചായിരുന്നു അരുംകൊല. പെണ്‍കുട്ടിയെ സ്കൂളില്‍ നിന്ന് കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നും അമ്മയോട് പറയുമെന്ന് പറഞ്ഞപ്പോള്‍ കഴുത്ത് ഞെരിച്ച്‌ കൊന്നെന്നുമാണ് പ്രതിയുടെ കുറ്റസമ്മതം. കൃത്യത്തിന് ശേഷം കൗമാരക്കാരൻ ഏറെ ദൂരം നടന്ന് പോയ ശേഷം തൊടിയപ്പുലം റെയില്‍വേ സ്റ്റേഷനടുത്തെ ഒരു വീട്ടില്‍ കയറി വെള്ളം ചോദിച്ചു. സ്റ്റേഷനില്‍ പോയി ഇരുന്നു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് വിളിച്ചറിയിച്ചതോടെ വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയി. ഒടുവില്‍ പൊലീസ് വീട്ടില്‍ എത്തിയപ്പോഴാണ് പ്രതിയുടെ വീട്ടുകാർ സംഭവം അറിഞ്ഞത്.
സ്ഥിരമായി ക്ലാസില്‍ കയറാത്ത ആളാണ് കുറ്റസമ്മതം നടത്തിയ വിദ്യാർത്ഥി. ലഹരിക്ക് അടിമയാണെന്ന ആരോപണമുണ്ടെങ്കിലും ഇതിന് മുൻപ് കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടതായി രേഖകളില്ല. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.