
സ്വന്തം ലേഖിക
മലപ്പുറം : പോക്സോ കേസില്‍ പ്രതിയായ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്‌പെൻഷൻ. ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതിനായിരുന്നു കേസ്. വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് ഒടുവില്‍ പാര്‍ട്ടി നടപടിയെടുത്തത്. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ജില്ലാ നേതൃതയോഗമാണ് നടപടി സ്വീകരിച്ചത്. പൊലീസ് കേസെടുത്തിട്ടും ഇയാള്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കാത്തതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് നടപടിയെടുക്കാൻ പാര്‍ട്ടി തയ്യാറായത്. പൊലീസ് കേസെടുത്തിട്ടും സംഭവം ശ്രദ്ധയില്‍പ്പെട്ടില്ലെന്ന നിലപാടിലായിരുന്നു പാര്‍ട്ടി.
വേലായുധനെ സംരക്ഷിക്കുന്നത് പാര്‍ട്ടിക്ക് നാണക്കേടാവുമെന്ന് അണികള്‍ തന്നെ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് നല്ലളം സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ബസ് യാത്രക്കിടെയാണ് വേലായുധൻ ആണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. വള്ളിക്കുന്ന് സ്വദേശിയായ കുട്ടിയുടെ മൊഴി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോക്‌സോ നിയമത്തിലെ ഏഴ്, എട്ട് വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയതെന്നും രാഷ്ട്രീയ സ്വാധീനമാണ് ഇതിന്റെ പിന്നിലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group