video
play-sharp-fill

മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകൾ ഇന്ന് തുറക്കും ; തീരപ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രതാനിർദേശം

മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകൾ ഇന്ന് തുറക്കും ; തീരപ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രതാനിർദേശം

Spread the love

സ്വന്തം ലേഖിക

പാലക്കാട്: രണ്ട് ദിവസത്തെ ശക്തമായ മഴയെ തുടർന്ന് മലമ്പുഴ ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഇന്ന് ഡാമിന്റെ നാല് ഷട്ടറുകൾ തുറക്കാൻ തീരുമാനമായി. രാവിലെതന്നെ ഡാമിന്റെ നാല് ഷട്ടറുകൾ തുറക്കും. മുക്കൈപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച വരെ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ ഇടിമിന്നലിനും സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരത്ത് പൊന്മുടി, കല്ലാർ മേഖലകളിൽ ഇന്നലെ ആറ് മണിക്കൂർ തുടർച്ചയായി കനത്ത മഴ പെയ്തു. മലവെള്ളപാച്ചിലിൽ പൊന്നൻചുണ്ട്, മണലി പാലങ്ങൾ മുങ്ങി. കല്ലാർ, വാമനപുരം നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. കിള്ളിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയിൽ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും. പലയിടത്തും വീടുകളിൽ വെള്ളം കയറി. കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി.

കോഴിക്കോട് ജില്ലയിൽ മലയോര മേഖലയിലടക്കം കനത്ത മഴ പെയ്തു. കോട്ടൂർ പാത്തിപ്പാറ മലയിൽ ഉരുൾ പൊട്ടി റോഡ് ഉൾപ്പെടെ തകർന്നു. ബാലുശേരി കണ്ണാടിപാറയിൽ മണ്ണിടിച്ചിൽ ഉണ്ടായി. മലവെള്ള പാച്ചിലിൽ നിരവധി വീടുകളിൽ വെള്ളം കയറി.