
പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ വൻ മാഫിയ രംഗത്ത്. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണിവർ ഇരകളെ തേടുന്നതും അകപ്പെടുത്തുന്നതും.
അടിമകളായി കഴിഞ്ഞാൽ ലഹരിവിൽപ്പനയ്ക്കുള്ള കാരിയർ ആയും ഇവരെ ഉപയോഗിക്കുന്നുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനമെങ്കിലും ഇവരുടെ നെറ്റ്വർക്ക് സംസ്ഥാന വ്യാപകമായി പ്രവർത്തിക്കുന്നു.
ഗേ ഡേറ്റിങ് ആപ്ലിക്കേഷനായ ഗ്രൈൻഡർ ഡേറ്റിങ് വഴിയാണ് ചൂഷണം. ജിആർ എന്ന ചുരുക്കപ്പേരിലാണ് ഈ ആപ് ചെറുപ്പക്കാരിൽ അറിയപ്പെടുന്നത്. ആപിൽ കയറുന്നവരുമായി ആദ്യം പരിചയം സ്ഥാപിക്കും. പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കും. വഴങ്ങിയില്ലെങ്കിൽ പിന്നാലെ പണം വാഗ്ദാനം ചെയ്യും. യാഥാർഥ്യം അറിയാൻ കോഴിക്കോട്ടെ ഒരു പൊതുപ്രവർത്തകൻ മറ്റൊരു പേരിൽ ആപിൽ കയറിക്കൂടി, ഉടൻ വിളിയെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വലയിലായെന്ന് കണ്ടാൽ ലഹരിക്ക് അടിമയാക്കും. പിന്നെ ലഹരി ശൃംഖലയിലെ കണ്ണിയാക്കും. ഇങ്ങനെ ലഹരിക്കടിമയായവരെയും അന്വേഷണത്തിൽ കണ്ടുമുട്ടിയെങ്കിലും കൂടുതൽ പ്രതികരണത്തിന് തയാറായില്ല. കോഡ് ഭാഷയിലാണ് ഗ്രൂപ്പിലെ ആശയവിനിയമം. ബോട്ടം എന്നാൽ ലൈംഗികബന്ധത്തിന് വിധേയരാകുന്നയാൾ എന്നർഥം. ടോപ് എന്നാൽ ലൈംഗികമായി ഉപയോഗിക്കുന്ന ആളും. വേഴ്് എന്നാൽ രണ്ടിനും പറ്റും എന്നാണ് ഉദ്ദേശിക്കുന്നത്. സൈഡ് എന്നാൽ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധമൊഴികെ ബാക്കിയെല്ലാറ്റിനും തയാർ എന്നാണർഥം.
പുതിയ കാലത്ത് ഡേറ്റിംഗ് ആപ്പുകളെ നിയന്ത്രിക്കാൻ പരിമിതിയുണ്ടെങ്കിലും അതിന്റെ മറവിലുള്ള ചൂഷണങ്ങൾ ഇല്ലാതാക്കണമെന്നു സാമൂഹിക പ്രവർത്തകർ പറഞ്ഞു. ഇത്തരക്കാർക്കെതിരേ കടുത്ത നടപടി ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു.
നേരത്തേ, എൽജിബിടിക്യു ആയവരെ ചൂഷണം ചെയ്യുന്ന വലിയ നെറ്റ്വർക്ക് പ്രവർത്തിക്കുന്നുണ്ടെന്നു കേരള പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവരിൽ ചിലരെ പിടികൂടുകയും ചെയ്‌തു. സ്വവർഗ രതിക്കാരായ ആളുകളെ ഡേറ്റിംഗ് ആപ്പിലൂടെ കണ്ടെത്തുകയും പ്രണയം നടിക്കുകയും ചെയ്‌ത ശേഷം ലക്ഷങ്ങൾ തട്ടിയെടുക്കുന്ന നാലംഗ സംഘമാണ് പിടിയിലായത്. ഇതിനും ഗ്രൈൻഡർ ആയിരുന്നു ഉപയോഗിച്ചിരുന്നത്.
ഇരയായവരിൽ ഒരാൾ പോലീസിൽ പരാതി നൽകിയതോടെയാണ് പ്രതികൾ വലയിലായത്. സ്വർണമാലയും മോതിരവും തട്ടിപ്പുകാർ കൈക്കലാക്കിയെന്നായിരുന്നു പരാതി. 18നും 24നും വയസിനിടയിൽ പ്രായമുള്ളവരായിരുന്നു അറസ്റ്റിലായതെന്നു വെഞ്ഞാറമൂട് പോലീസിൻ എഫ്ഐആറിൽ വ്യക്തമായിരുന്നു.