play-sharp-fill
‘അനുമതിയില്ലാതെ കുട്ടികളെ സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുപ്പിക്കരുത്’; വിവാദ ഉത്തരവുമായി മധ്യപ്രദേശ്‌

‘അനുമതിയില്ലാതെ കുട്ടികളെ സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുപ്പിക്കരുത്’; വിവാദ ഉത്തരവുമായി മധ്യപ്രദേശ്‌

സ്വന്തം ലേഖിക

മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുപ്പിക്കരുതെന്ന് മധ്യപ്രദേശിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിര്‍ദ്ദേശം.ഡിസംബര്‍ 14 -ാം തീയതിയാണ് ഷാജാപൂര്‍ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍ വിവേക് ദുബെ വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.


‘രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ വിദ്യാര്‍ഥികളെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമാക്കരുതെന്നും അനിഷ്ടകരമായ സാഹചര്യമോ സംഭവമോ തടയാൻ’ ആണിതെന്നും സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കുലറിന് പിന്നാലെ, ഭോപ്പാലിലെ വലതുപക്ഷ സംഘടനയായ സംസ്‌കൃതി ബച്ചാവോ മഞ്ചും സ്‌കൂളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി, മാതാപിതാക്കളുടെ അനുമതിയില്ലാതെ വിദ്യാര്‍ഥികളെ കുട്ടികളെ സാന്റാക്ലോസിന്റെ വേഷം ധരിക്കാൻ അനുവദിക്കരുതെന്നാണ് സംഘടന സ്‌കൂളുകളോട് ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാപിതാക്കളുടെ അനുമതിയില്ലാതെ ക്രിസ്മസുമായി ബന്ധപ്പെട്ട പരിപാടികളില്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്താല്‍ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും വിവേക് ദുബെയുടെ സര്‍ക്കുലറില്‍ പറയുന്നുണ്ട്. കളികള്‍ക്കോ മറ്റ് പരിപാടികള്‍ക്കോ വേണ്ടി സാന്റാക്ലോസിന്റെ വസ്ത്രം ധരിക്കുന്ന കുട്ടികളും ഈ നിര്‍ദ്ദേശത്തിന് കീഴില്‍ ഉള്‍പ്പെടുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
സ്‌കൂളുകളിലെ ക്രിസ്മസ് പരിപാടികള്‍ നിരോധിച്ചിട്ടില്ലെന്നും നേരത്തെ ഇത്തരം പരാതികള്‍ ഉയര്‍ന്നതിനാലാണ് ഇത്തരത്തിലുള്ള ഉത്തരവെന്നും ദുബെ പറഞ്ഞു.

”വരാനിരിക്കുന്ന ഉത്സവ സീസണില്‍ സ്‌കൂളുകളില്‍ ഒരു പരിപാടിയും സര്‍ക്കുലര്‍ നിരോധിക്കുന്നില്ല. തങ്ങളുടെ സമ്മതമില്ലാതെ സ്‌കൂളുകളില്‍ കുട്ടികളെ ഇത്തരം പരിപാടികളുടെ ഭാഗമാക്കുന്നതിനെക്കുറിച്ച്‌ മുമ്ബ് രക്ഷിതാക്കള്‍ പരാതിപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇത്തരം തര്‍ക്കങ്ങള്‍ തടയാനാണ് സര്‍ക്കുലര്‍. സംഭവം നടന്നതിന് ശേഷം അഭിനയിക്കുന്നതിനേക്കാള്‍ നല്ലത് ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കുന്നതാണ്,” എന്ന് വിനോദ് ദുബെ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഹിന്ദുത്വ സംഘടനയായ സംസ്‌കൃതി ബച്ചാവോ മഞ്ചും മുന്നറിയിപ്പുകളുമായി എത്തിയത്. സ്‌കൂളുകളിലെ ക്രിസ്മസ് അവധിക്കെതിരെയും സംഘടന രംഗത്ത് എത്തി. ദീപാവലിക്ക് രണ്ട് ദിവസത്തെ അവധി മാത്രമേ അനുവദിക്കുന്നുള്ളുവെന്നും ക്രിസ്മസിന് 10 ദിവസം അവധി നല്‍കുന്നെന്നും സംഘടനയുടെ പ്രസിഡന്റ് ആരോപിച്ചു.

2022-ല്‍, മാതാപിതാക്കളുടെ അനുമതിയില്ലാതെ വിദ്യാര്‍ഥികളോട് സാന്താക്ലോസിന്റെ വേഷം ധരിക്കാനോ ക്രിസ്മസ് അലങ്കാരങ്ങള്‍ കൊണ്ടുവരാനോ ആവശ്യപ്പെടരുതെന്ന് വിഎച്ച്‌പി സ്‌കൂളുകളോട് ആവശ്യപ്പെട്ടിരുന്നു, ഇത് ‘ഹിന്ദു സംസ്‌കാരത്തിന് നേരെയുള്ള ആക്രമണമാണെന്നും ‘ഹിന്ദു കുട്ടികളെ ക്രിസ്തുമതത്തിലേക്ക് സ്വാധീനിക്കാനുള്ള ഗൂഢാലോചന’ ആണെന്നും വിശ്വഹിന്ദു പരിഷത്ത് ആരോപിച്ചിരുന്നു.