“ബിജെപി അധികാരത്തിലെത്താൻ ബിജെപി തന്നെ ജയിക്കണമെന്നില്ലെ, അതിന് കോണ്‍ഗ്രസ് ജയിച്ചാൽ മതി ; അതിന്റെ ഉത്തമ ഉദാഹരണമാണ് മറ്റത്തൂർ മുതല്‍ കുമരകം വരെയുള്ള സംഭവങ്ങൾ ; കോണ്‍ഗ്രസിനേയും ബിജെപിയേയും പരിഹസിച്ച്‌ സിപിഎം നേതാവ് എം സ്വരാജ്

Spread the love

കോട്ടയം : ബിജെപി അധികാരത്തിലെത്താൻ ബിജെപി തന്നെ ജയിക്കണമെന്നില്ലെ അതിന് കോണ്‍ഗ്രസ് ജയിച്ചാൽ മതിയെന്ന് എം സ്വരാജ്.

video
play-sharp-fill

മറ്റത്തൂർ മുതല്‍ കുമരകം വരെയുള്ള സംഭവങ്ങള്‍ ഇത് തെളിയിക്കുന്നതാണെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌റ്റില്‍ കുറിച്ചു.

എം സ്വരാജിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനായാസേന ലയനം …പണ്ട് ഹിന്ദുമഹാസഭയിലും കോണ്‍ഗ്രസിലും ഒരേ സമയം അംഗത്വമെടുത്ത് പ്രവർത്തിക്കാമായിരുന്നു. ആർ എസ് എസിലും കോണ്‍ഗ്രസിലും ഒരേസമയം അംഗത്വമെടുക്കാനും പ്രവർത്തിക്കാനും തടസമില്ലെന്ന തീരുമാനവും ഒരിക്കല്‍ കോണ്‍ഗ്രസ് എടുത്തിട്ടുണ്ട്. ഇത്തരമൊരു അടിത്തറ ശക്തമായി നിലനില്‍ക്കുന്നതു കൊണ്ടാവാം എളുപ്പത്തില്‍ ലയിക്കാവുന്ന ഘടനയാണ് കോണ്‍ഗ്രസിനും ബി ജെ പിയ്ക്കും ഇപ്പോഴുമുള്ളത്.കുറച്ചു നാള്‍ മുമ്ബ് അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് ഒന്നടങ്കം ബിജെപിയില്‍ ലയിച്ചു. അവിടെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. പേമാ ഖണ്ടു മുഴുവൻ കോണ്‍ഗ്രസ് എംഎല്‍എമാരെയും ഒപ്പം കൂട്ടിയാണ് ബിജെപിയില്‍ ലയിച്ചത്. അദ്ദേഹം ഇപ്പോള്‍ ബിജെപി മുഖ്യമന്ത്രിയായി നാടുഭരിക്കുന്നു. ഇപ്പോഴിതാ ഇവിടെ കേരളത്തില്‍ ഒരു പഞ്ചായത്തിലെ കോണ്‍ഗ്രസ് പൂർണമായും ബിജെപിയില്‍ ലയിച്ച വാർത്തയാണ് പുറത്തുവരുന്നത്. തൃശ്ശൂരിലെ മറ്റത്തൂർ ഗ്രാമപഞ്ചായത്തിലാണ് ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളുമാണ് അവിടെ ഉണ്ടായിരുന്നത്. പത്ത് അംഗങ്ങളുള്ള ഇടതുപക്ഷത്തെ തോല്‍പിക്കാൻ 8 കോണ്‍ഗ്രസ് അംഗങ്ങളും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച്‌ ബിജെപിയില്‍ ലയിച്ചുവത്രേ!മറ്റത്തൂരില്‍ നിന്നും പുറത്തുവരുന്നത് അനായാസേനയുള്ള ലയന വാർത്തയാണെങ്കില്‍ കോട്ടയം കുമരകത്ത് ലയിക്കാതെ തന്നെ കോണ്‍ഗ്രസും ബിജെപിയും പരസ്യമായ സഖ്യത്തിലാണ് . അവിടെ കൈപ്പത്തിയില്‍ താമരയേന്തിയാണ് ഇടതുപക്ഷത്തിന് എതിരെ ഭരണത്തിലേറിയത്.ഇതേ ദിവസം തന്നെയാണ് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം ശ്രീ. ദിഗ് വിജയ് സിംഗ് മോദിയെ പ്രശംസിക്കുകയും നെഹ്റുവിനെ പരോക്ഷമായി പരിഹസിക്കുകയും ചെയ്തതായി വാർത്ത വരുന്നത്. ആർ എസ് എസിനെ കണ്ടു പഠിക്കണമെന്ന ഉപദേശവും അദ്ദേഹം നല്‍കിയിട്ടുണ്ട്.ആർ എസ് എസ് ശാഖയ്ക്ക് കാവല്‍ നിന്ന മുൻ കെ പി സി സി പ്രസിഡൻ്റും ഗോള്‍വാള്‍ക്കർ ജന്മശതാബ്ദി ഉദ്ഘാടനം ചെയ്‌ത ആർഎസ്‌എസിന്റെ ഇഷ്‌ടക്കാരനായ പ്രതിപക്ഷ നേതാവും രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് തളികയില്‍ വച്ച്‌ ബിജെപിക്ക് ദാനം ചെയ്‌ത അഖിലേന്ത്യാ സെക്രട്ടറിയും നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ്സില്‍ അനായാസേനയുള്ള ഇത്തരം ലയനങ്ങള്‍ നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.ബിജെപി അധികാരത്തിലെത്താൻ ബിജെപി തന്നെ ജയിക്കണമെന്നില്ല. അതിന് കോണ്‍ഗ്രസ് ജയിച്ചാലും മതിയെന്ന് മറ്റത്തൂർ മുതല്‍ കുമരകം വരെ തെളിയിക്കുന്നു.