കെ എം ഷാജിക്ക് തിരിച്ചടി; അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് പിടിച്ചെടുത്ത 47 തിരികെ വേണമെന്ന ​ഹർജി കോടതി തള്ളി

Spread the love

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് തന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്ക് തിരിച്ചടി. കോഴിക്കോട് വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് 47.35 ലക്ഷം രൂപയായിരുന്നു വിജിലൻസ് പിടിച്ചെടുത്തത്. ഇത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു കെഎം ഷാജിയുടെ വാദം

വീട്ടില്‍നിന്ന് പിടിച്ചെടുത്ത 47,35,500രൂപ തിരിച്ചുകിട്ടണമെന്നായിരുന്നു കെ.എം ഷാജിയുടെ ആവശ്യം. എന്നാല്‍, അനധികൃത സ്വത്ത് സമ്പാദനക്കേസിന് തൊട്ടുപിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസാണിതെന്നും പണം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പിടിച്ചെടുത്തത് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വന്ന തുകയാണെന്നായിരുന്നു കെ.എം ഷാജിയുടെ വാദം. ഇത് തെളിയിക്കാനായി രസീതുകളും ഹാജരാക്കിയിരുന്നു. എന്നാല്‍, ഇതില്‍ പലതും 20000 രൂപയ്ക്കും അതിന് മുകളിലും ഉള്ള തുകയായിരുന്നു. ഇതെല്ലാം തെറ്റായ രേഖകളാണെന്നും കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം തിരിച്ചുകിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.എം ഷാജിയുടെ അഭിഭാഷകന്‍ പറഞ്ഞു. പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്നതിന് എല്ലാ തെളിവുകളും കോടതിയില്‍ ഹാജരാക്കിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.