വാഗമണ്ണിലെ ലഹരിപ്പാർട്ടി: വീര്യം കൂടിയ ലഹരി മരുന്നുകൾ എത്തിച്ചു നൽകിയത് കോട്ടയത്തെ ഗുണ്ടകൾ: ലഹരിപ്പാർട്ടിയ്ക്കായി ബംഗളൂരുവിൽ നിന്ന് കഞ്ചാവും, മയക്കുമരുന്നുമൊഴുകുന്നു; ലഹരിമാഫിയയെ നിയന്ത്രിക്കുന്നത് ജയിലിൽ കിടക്കുന്ന ഗുണ്ട

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: വാഗമണ്ണിൽ നടന്ന ലഹരിപ്പാർട്ടിയ്ക്കായി വീര്യം കൂടിയ എൽ.എസ്.ഡി അടക്കം എത്തിച്ചു നൽകിയത് കോട്ടയത്തു നിന്നുള്ള ഗുണ്ടാ സംഘങ്ങൾ എന്നു സൂചന. ജയിലിൽ കിടക്കുന്ന ഗുണ്ടയുടെ അനുയായികളായ ഗുണ്ടാ സംഘങ്ങളാണ് ഇപ്പോൾ ജില്ലയിലെ വിവിധ മേഖലകളിൽ ലഹരി മരുന്നുകൾ എത്തിച്ചു നൽകുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ജയിലിൽ കിടക്കുന്ന ഗുണ്ടയുടെ അനുയായികളായ ആർപ്പൂക്കര, കുടമാളൂർ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘാംഗങ്ങളായ യുവാക്കളാണ് തമിഴ്നാട്ടിൽ നിന്നും ബംഗളൂരുവിൽ നിന്നും എൽ.എസ്.ഡി അടക്കമുള്ള വീര്യം കൂടിയ ലഹരി മരുന്നുകൾ ഇവിടെ എത്തിക്കുന്നത്. വാഗമണ്ണിൽ അടക്കം ഇവർ ലഹരി മരുന്നുകൾ എത്തിച്ചിരുന്നതായി പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ ഇടുക്കി പൊലീസും ജില്ലാ പൊലീസും സംയുക്തമായ അന്വേഷണം നടത്തുമെന്നാണ് ലഭിക്കുന്ന സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലേയ്ക്കു കഞ്ചാവും വീര്യം കൂടിയ ലഹരിമരുന്നുകളും എത്തിക്കുന്ന കുടമാളൂരിലും, ആർപ്പൂക്കരയിലും, അതിരമ്പുഴയിലും ഏറ്റുമാനൂരിലുമായി പ്രവർത്തിക്കുന്ന ഗുണ്ടാ സംഘങ്ങളാണെന്ന വിവരം നേരത്തെ തന്നെ പൊലീസിനു ലഭിച്ചിരുന്നു.

ഗുണ്ടാ സംഘങ്ങളാണ് എൽ.എസ്.ഡിയും – മറ്റ് ലഹരി മരുന്നുകളുമാണ് ഇവർ വൻ തോതിൽ ജില്ലയിൽ എത്തിച്ചിരുന്നത്. കോളേജ് വിദ്യാർത്ഥികളും യുവാക്കളുമായിരുന്നു ഇവരുടെ പ്രധാന ഉപഭോക്താക്കൾ.

ലോക്ക് ഡൗണിനു ശേഷം ബംഗളൂരിവിൽ ജോലി ചെയ്തിരുന്ന ടെക്കികളിൽ പലരും വർക്ക് അറ്റ് ഹോം എന്ന പേരിൽ ജില്ലയിലേയ്ക്കു ചേക്കേറിയതോടെയാണ് വീര്യം കൂടിയ ലഹരിമരുന്നുകൾക്ക് ജില്ലയിൽ ആവശ്യക്കാർ ഏറിയത്. നേരത്തെ 150 രൂപയ്ക്കു വരെ ജില്ലയിൽ വിറ്റിരുന്ന എൽ.എസ്.ഡി സ്റ്റാമ്പിന് ഇപ്പോൾ 500 മുതൽ 1500 രൂപവരെയാണ് ഈടാക്കുന്നത്. ബംഗളൂരുവിലും ഹൈദരാബാദിൽ നിന്നുമാണ് മാഫിയ സംഘം വീര്യം കൂടിയ ലഹരിമരുന്നുകൾ ജില്ലയിലേയ്ക്ക് എത്തിക്കുന്നത്.

ലഹരി കടത്തുന്നതിനു വേണ്ടി മാസത്തിൽ രണ്ടു തവണയെങ്കിലും മാഫിയ സംഘങ്ങൾ ട്രിപ്പ് സംഘടിപ്പിക്കും. സംസ്ഥാനത്തിന് പുറത്തേയ്ക്കു വിനോദ യാത്ര എന്ന പേരിലാണ് സംഘം ട്രിപ്പ് സംഘടിപ്പിക്കുന്നത്. ഇത്തരത്തിൽ കറങ്ങി വരുന്ന സംഘങ്ങൾ വാഹനത്തിന്റെ അടിയിൽ രഹസ്യ അറയുണ്ടാക്കി ഇത് വഴി വീര്യം കൂടിയ മരുന്നുകൾ കടത്തും.

കണ്ടാൽ തീരെ നിരുപദ്രവകരം എന്നു തോന്നുന്ന വീര്യം കൂടിയ ലഹരി മരുന്നുകളാണ് എൽ.എസ്.ഡിയും നൈട്രോസെപ്പാം ഗുളികകളും. ചെറിയൊരു സ്റ്റാമ്പിനു സമമാണ് എൽ.എസ്.ഡി. ഈ എൽ.എസ്..ഡി സ്റ്റാമ്പ് നാവിൽ തൊട്ടാൽ 3 ദിവസം വരെ വീര്യം നിലനിൽക്കും. നൈട്രോസെപ്പാം ഗുളികകളും സമാന രീതിയിൽ വീര്യമുള്ളതാണ്. ഇത് കൂടാതെയാണ് മാജിക് മഷ്‌റൂം എന്ന പേരിലുള്ള അതീവ വീര്യമേറിയ ലഹരിമരുന്നും എത്തുന്നുണ്ട്.