video
play-sharp-fill

ഓഹരി വിപണിയിൽ കനത്ത നഷ്ടം: ബിഎസ്ഇ സെൻസെക്‌സ് 204.92 പോയിൻറ് അഥവാ 0.50 ശതമാനം ഇടിഞ്ഞ് 40,664.55 ലെത്തി

ഓഹരി വിപണിയിൽ കനത്ത നഷ്ടം: ബിഎസ്ഇ സെൻസെക്‌സ് 204.92 പോയിൻറ് അഥവാ 0.50 ശതമാനം ഇടിഞ്ഞ് 40,664.55 ലെത്തി

Spread the love

 

സ്വന്തം ലേഖകൻ

മുംബൈ: ഓഹരി വിപണിയിൽ കനത്ത നഷ്ടം. മുൻ ദിവസത്തെ നേട്ടങ്ങളെല്ലാം തുടച്ചുമാറ്റിയാണ് ഇന്ന് വിപണി നഷ്ടം നേരിട്ടത്. ബിഎസ്ഇ സെൻസെക്‌സ് 204.92 പോയിൻറ് അഥവാ 0.50 ശതമാനം ഇടിഞ്ഞ് 40,664.55 ലെത്തി. നിഫ്റ്റി 12,000 പോയിന്റ് നിലനിർത്താൻ വളരെയധികം കഷ്ടപ്പെട്ടു, 99.20 പോയിൻറ് അഥവാ 0.82 ശതമാനം ഇടിഞ്ഞ് 11,953.80ൽ ക്ലോസ് ചെയ്തു.

നിഫ്റ്റി മിഡ്കാപ്പ് സൂചികയപം സ്മോൾകാപ്പ് സൂചികയും ഇന്ന് ഇടിവ് രേഖപ്പെടുത്തി. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഓരോ ഓഹരിയ്ക്കും ഏകദേശം രണ്ട് ഓഹരികൾ വീതം കുറഞ്ഞു. പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളിൽ ആഗോള വിപണികളും നഷ്ടം നേരിട്ടു കൊണ്ടിരിക്കുകയാണ്. വിപണി വികാരത്തെ വഷളാക്കുന്ന അഞ്ച് ഘടകങ്ങൾ താഴെ പറയുന്നവയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇറാഖിലെ യുഎസ് സേനയ്ക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതാണ് ഇന്ന് വിപണികളെ പിടിച്ചു കുലുക്കിയത്. കഴിഞ്ഞയാഴ്ച അമേരിക്ക ഖാസിം സൊലൈമാനിയെ കൊന്നതിന് പ്രതികാരമായാണ് ഇറാൻ വ്യോമാക്രമണം നടത്തിയത്. ഇത് വിപണികളിലുടനീളം വിൽപ്പനയ്ക്ക് കാരണമായി. ജപ്പാനിലെ നിക്കി 1.5 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി 0.7 ശതമാനവും ഇടിഞ്ഞതോടെ ഏഷ്യൻ ഓഹരികൾ കഴിഞ്ഞ ദിവസമുണ്ടാക്കിയ നേട്ടങ്ങളിൽ ഭൂരിഭാഗവും നഷ്ടമായി.

സംഘർഷങ്ങളെ തുടർന്ന് എണ്ണ വില കുതിച്ചുയർന്നതും വിപണികളിൽ ഇടിവിന് കാരണമായി. 2019-20 സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ സാമ്പത്തിക വളർച്ച 5 ശതമാനമാണെന്നതും വിപണി ആശയ്ക്ക് കാരണമായി. അഞ്ച് ശതമാനം വളർച്ച 11 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലുള്ളതാണ്. നിഫ്റ്റിയിൽ ഇന്ന് റെക്കോർഡ് നേട്ടം, മിഡ്ക്യാപ്പ്, സ്മോൾക്യാപ് ഓഹരികൾ കുതിച്ചുയർന്നു