പ്രണയക്കെണിയില്‍ കുടുക്കി ക്രിസ്ത്യന്‍ യുവതിയുടെ വിവാഹം മുസ്ലിം യുവാവുമായി നടത്തിയെന്ന് ആരോപണം; വിദേശത്തുള്ള മകള്‍ നാട്ടിലെത്തിയ വിവരം മാതാപിതാക്കള്‍ അറിഞ്ഞത് വിവാഹ രജിസ്‌ട്രേഷന്‍ നടപടിക്കിടെ; സാക്ഷ്യപത്രമായി സ്വീകരിച്ചത് പാലക്കയത്തെ റിസോര്‍ട്ടിന്റെ പേരിലുള്ള കത്ത്; പഞ്ചായത്ത് അധികൃതരുടെ ഭാഗത്തും ഗുരുതര വീഴ്ച്ച; പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകള്‍…..!

പ്രണയക്കെണിയില്‍ കുടുക്കി ക്രിസ്ത്യന്‍ യുവതിയുടെ വിവാഹം മുസ്ലിം യുവാവുമായി നടത്തിയെന്ന് ആരോപണം; വിദേശത്തുള്ള മകള്‍ നാട്ടിലെത്തിയ വിവരം മാതാപിതാക്കള്‍ അറിഞ്ഞത് വിവാഹ രജിസ്‌ട്രേഷന്‍ നടപടിക്കിടെ; സാക്ഷ്യപത്രമായി സ്വീകരിച്ചത് പാലക്കയത്തെ റിസോര്‍ട്ടിന്റെ പേരിലുള്ള കത്ത്; പഞ്ചായത്ത് അധികൃതരുടെ ഭാഗത്തും ഗുരുതര വീഴ്ച്ച; പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകള്‍…..!

സ്വന്തം ലേഖിക

പാലക്കാട്: വ്യാജരേഖ ചമച്ച്‌ വിവാഹം നടത്തിയതില്‍ മണ്ണാര്‍ക്കാട് പാലക്കയം കാഞ്ഞിരപ്പുഴ കാസാ ലൂസിയൊ റിസോര്‍ട്ട് അധികൃതര്‍ക്ക് പങ്കെന്ന് ആരോപണം.

കണ്ണൂര്‍ സ്വദേശിനിയായ ക്രിസ്ത്യന്‍ യുവതിയും പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ മുഹമ്മദ് അജ്മല്‍ എന്ന മുസ്ലിം യുവാവും തമ്മിലാണ് വ്യാജരേഖ ചമച്ച്‌ വിവാഹം നടത്തിയത്.
റിസോര്‍ട്ടിന്റെ പേരിലുള്ള സാക്ഷ്യപത്രത്തിന്റെ പേരില്‍ വിവാഹ രജിസ്‌ട്രേഷന്‍ നടപടികള്‍ സ്വീകരിച്ച തച്ചംപാറ പഞ്ചായത്ത് അധികൃതര്‍ക്കുമെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്തായിരുന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മണ്ണാര്‍ക്കാടുള്ള മുസ്ലിം യുവാവ് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയക്കെണിയില്‍ അകപ്പെടുത്തി വ്യാജരേഖ ചമച്ച്‌ വിവാഹം നടത്തുകയായിരുന്നുവെന്നാണ് ആരോപണം.

വിദേശത്തായിരുന്ന പെണ്‍കുട്ടി മാതാപിതാക്കള്‍ അറിയാതെ കഴിഞ്ഞ മാസം നാട്ടിലെത്തുകയും മുസ്ലിം യുവാവുമായുള്ള വിവാഹം യുവാവിന്റെ സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തില്‍ പാലക്കയത്തുള്ള കാസാ ലൂസിയൊ റിസോര്‍ട്ടില്‍വച്ച്‌ നടത്തുകയായിരുന്നു എന്നാണ് ആരോപണം ഉയരുന്നത്.

റിസോര്‍ട്ടിന്റെ മാനേജര്‍ ജംഷീര്‍ ഒപ്പിട്ട വിവാഹത്തിന്റെ സാക്ഷ്യപത്രമായി പ്രചരിക്കുന്ന കാസാ ലൂസിയൊ റിസോര്‍ട്ടിന്റെ ലറ്റര്‍പാഡിലുള്ള കത്ത് ഇതിനോടകം വന്‍ വിവാദമായിട്ടുണ്ട്. ഈ കത്ത് വ്യാജമായി നിര്‍മ്മിച്ചതാണ് എന്നാണ് റിസോര്‍ട്ട് അധികൃതരുടെ ഭാഷ്യം.

ഈ സാക്ഷ്യപത്രം രേഖയായി സ്വീകരിച്ചാണ് തച്ചംപാറ പഞ്ചായത്ത് അധികൃതര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതെന്നാണ് ആരോപണം.

എന്നാല്‍ വിവാഹത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ തച്ചപ്പാറ പഞ്ചായത്തില്‍ നടക്കുമ്പോള്‍ മാത്രമാണ് പെണ്‍കുട്ടി കേരളത്തില്‍ എത്തിയ വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. സാക്ഷ്യപത്രത്തിന്റെ പേരില്‍ വിവാഹ രജിസ്‌ട്രേഷനുള്ള നടപടികള്‍ സ്വീകരിച്ച്‌ വിവാഹം സാധൂകരിക്കാന്‍ തച്ചംപാറ പഞ്ചായത്ത് അധികൃതര്‍ ശ്രമിച്ചതും ഗുരുതര വീഴ്ചയെന്നാണ് ആരോപണം.