play-sharp-fill
പ്രായം നോക്കാതെ പ്രണയിച്ചു: വെള്ളത്തിലായത് പാലക്കാട്ടുകാരന്റെ വിദേശ ജോലി; സ്‌കൂളിൽ നിന്നും വൈകിയെത്തിയതിന്  വീട്ടുകാർ വഴക്ക് പറഞ്ഞതിന് കാമുകനൊപ്പം ഇറങ്ങിപ്പോയ കോട്ടയംകാരിയായ പ്ലസ്ടു വിദ്യാർത്ഥിനി പാലക്കാട്ടുകാരനായ യുവാവിന് കൊടുത്തത് എട്ടിന്റെ പണി; പണി പോയ കാമുകൻ ജയിലിലുമായി

പ്രായം നോക്കാതെ പ്രണയിച്ചു: വെള്ളത്തിലായത് പാലക്കാട്ടുകാരന്റെ വിദേശ ജോലി; സ്‌കൂളിൽ നിന്നും വൈകിയെത്തിയതിന് വീട്ടുകാർ വഴക്ക് പറഞ്ഞതിന് കാമുകനൊപ്പം ഇറങ്ങിപ്പോയ കോട്ടയംകാരിയായ പ്ലസ്ടു വിദ്യാർത്ഥിനി പാലക്കാട്ടുകാരനായ യുവാവിന് കൊടുത്തത് എട്ടിന്റെ പണി; പണി പോയ കാമുകൻ ജയിലിലുമായി

സ്വന്തം ലേഖകൻ
കോട്ടയം: പ്രായം നോക്കാതെ പ്രണയിച്ചാൽ എന്ത് സംഭവിക്കുമെന്നറിയണമെങ്കിൽ പാലക്കാട്ടുകാരനായ റിഷാദിനോടു ചോദിച്ചാൽ മതി. സ്‌കൂളിൽ നിന്നും വൈകിയെത്തിയതിന് വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്ന് വീട് വിട്ടിറങ്ങിയ കാമുകിയ്ക്ക് അഭയം നൽകിയതിന്റെ പേരിൽ പണിയും പോയി ജയിലിലും ആയിരിക്കുകയാണ് പാലക്കാട്ടുകാരനായ റിഷാദ്. കോട്ടയത്തു നിന്നും പ്ലസ് വൺവിദ്യാർത്ഥിയായ കാമുകിയെയുമായി പാലക്കാട് എത്തുകയായിരുന്നു റിഷാദ്. പെൺകുട്ടിയെയും റിഷാദിനെയും തിരികെ കോട്ടയത്ത് എത്തിച്ച പൊലീസ് ആശുപത്രിയിൽ എത്തിച്ച് നടത്തിയ വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി. തുടർന്ന് റിഷാദിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയ്ക്കുകയും ചെയ്തു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുഹൃത്തിന്റെ ബന്ധുവിനെ കാണാൻ എത്തിയപ്പോഴാണ് റിഷാദും പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലാകുന്നത്. തുടർന്ന് റിഷാദ് വിദേശത്തേയ്ക്ക് പോയെങ്കിലും പെൺകുട്ടിയുമായി സോഷ്യൽ മീഡിയ വഴിയുള്ള സൗഹൃദം തുടർന്നു. ഇതിനിടെ കഴിഞ്ഞ ദിവസം റിഷാദ് നാട്ടിലെത്തി. തുടർന്ന് പെൺകുട്ടിയെ സ്‌കൂളിലെത്തി കാണുകയും ചെയ്തു. ഈ ദിവസം പെൺകുട്ടി സ്‌കൂളിൽ നിന്നും വീട്ടിലെത്താൻ വൈകി. തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ വഴക്ക് പറഞ്ഞു. ഇതോടെ ക്ഷുഭിതയായ പെൺകുട്ടി റിഷാദിനെ ഫോണിൽ വിളിച്ച് തന്നെ കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ അഭ്യർത്ഥന കേട്ട റിഷാദ് ഉടൻ തന്നെ കുട്ടിയെ കൂട്ടിക്കൊണ്ടു പോയി.
ഇതോടെ ബന്ധുക്കൾ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി വെസ്റ്റ് പൊലീസിൽ പരാതി നൽകി. തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കേസ് അ്ന്വേഷിച്ചു. പെൺകുട്ടിയും റിഷാദും പാലക്കാട് ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് എസ്.ഐ രാധാകൃഷ്ണൻ, സീനിയർ സിപിഒ രാജു എന്നിവർ ചേർന്ന് പെൺകുട്ടിയെയും റിഷാദിനെയും പാലക്കാട് നിന്ന് കൂട്ടിക്കൊണ്ടു വന്നു. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി. തുടർന്നാണ് റിഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിൽ കുടുങ്ങിയതോടെ റിഷാദിന് വിദേശത്ത് ഇനി ജോലിയ്ക്ക് പോകാൻ സാധിക്കില്ല. ഇത് കൂടാതെ കേസും കൂട്ടവും ജയിൽവാസവും പൊല്ലാപ്പുമാകുകയും ചെയ്തു. പെൺകുട്ടിയ്ക്ക് മൂന്നു മാസം കൂടി കഴിഞ്ഞിരുന്നെങ്കിൽ പതിനെട്ട് വയസ് പൂർത്തിയായേനെ. ഇതിനിടെ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിനെതിരെയുള്ള പോക്സോ വകുപ്പ് പ്രകാരം റിഷാദിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.